തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

ചെന്നൈ: തമിഴ്‌നാട്ടിൽ 11 പുതിയ സർക്കാർ മെഡിക്കൽ കോളേജുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ (CICT) പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനത്തുടനീളമാണ് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യുന്നത്, കൂടാതെ തലസ്ഥാന നഗരമായ ചെന്നൈയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കാമ്പസ് തുറക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ വീഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടന പരിപാടി.

പുതിയ മെഡിക്കൽ കോളേജുകൾ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ട്വിറ്ററിൽ കുറിച്ചു. ഏകദേശം 4,000 കോടി രൂപ ചെലവിലാണ് കോളേജുകൾ നിർമ്മിച്ചിരിക്കുന്നത്, അതിൽ ഏകദേശം 2,415 കോടി കേന്ദ്ര സർക്കാർ നൽകിയപ്പോൾ ബാക്കി തുക സംസ്ഥാനമാണ് നൽകിയത്. നീലഗിരി, തിരുവള്ളൂർ, നാഗപട്ടണം, നാമക്കൽ, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി, തിരുപ്പൂർ, വിരുദുനഗർ എന്നീ 11 ജില്ലകളിലാണ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിച്ചട്ടുള്ളത്.

കൂടാതെ 11 പുതിയ മെഡിക്കൽ കോളേജുകളിലായി 1,450 സീറ്റുകളുടെ സഞ്ചിത ശേഷിയുണ്ടാകുകയും ചെയ്യും. കേന്ദ്രത്തിന്റെ ‘നിലവിലുള്ള ജില്ലാ/റഫറൽ ആശുപത്രിയുമായി ബന്ധപ്പെടുത്തി പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ’ പദ്ധതിക്ക് കീഴിലാണ് സ്ഥാപനങ്ങൾ സ്ഥാപിച്ചത്. ഇതിന് കീഴിൽ സർക്കാർ അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us