പണമില്ലാത്തതിനാൽ പരീക്ഷ എഴുതാനായില്ല; സപ്ലിമെന്ററി പരീക്ഷയിൽ ഗ്രീഷ്മ നരസിംഹ മൂർത്തിയ്ക്ക് ഒന്നാംസ്ഥാനം

ബെംഗളുരു; ആദ്യ ചാൻസ് എസ്എസ്എൽസി പരീക്ഷ എഴുതാൻ പണമില്ലാത്തതിനെ തുടർന്ന് മുടങ്ങിപ്പോയ വിദ്യാർഥിയ്ക്ക് സപ്ലിമെന്ററി പരീക്ഷയിൽ ഒന്നാം സ്ഥാനം.

തൂമക്കുരു കൊരട്ടഗരൈ സ്വദേശിനി ഗ്രീഷ്മ നായിക്കാണ് 625 ൽ 599 മാർക്കും നേടിയത്. 53,115 പേർ എഴുതിയ പരീക്ഷയിൽ 55.4 ശതമാനമാണ് വിജയം.

ദക്ഷിണ കന്നഡ ജില്ലയിലെ കർഷകനായ നരസിംഹ മൂർത്തിയുടെ മകളായ ഗ്രീഷ്മക്കാണ് ഈ മിന്നും വിജയം നേടായായത്.

കർഷകനായ നരസിംഹ മൂർത്തിയ്ക്ക് വിളനാശം മൂലം മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല, ഇതോടെയാണ് ഗ്രീഷ്മക്ക് ജൂലൈയിൽ നടന്ന പരീക്ഷ എഴുതാൻ കഴിയാതെ പോയത്.

ഗ്രീഷ്മയുടെ അവസ്ഥ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറാണ് സപ്ലിമെന്ററി പരീക്ഷയിലൂടെ എഴുതാൻ അവസരം നൽകിയത്.

മറ്റ് ക്ലാസുകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി പഠിച്ചു വന്ന ഗ്രീഷ്മക്ക് ആദ്യ ചാൻസിൽ പരീക്ഷ എഴുതാൻ കഴിയാതെ പോയത് കടുത്ത നിരാശയ്ക്ക് വഴിയൊരുക്കിയിരുന്നു. മന്ത്രിയുടെ ഇടപെടലിലൂടെ പരീക്ഷ എഴുതിയ ഗ്രീഷ്മ സയൻസ് ഗ്രൂപ്പ് എടുത്ത് പിയു പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us