അവധിക്കാലത്തും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാൻ ഒരുങ്ങുന്നു.

ബെംഗളൂരു: 55 ലക്ഷത്തിലധികം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി വേനൽക്കാല അവധി ദിവസങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുകയാണ് കർണാടക വിദ്യാഭ്യാസ വകുപ്പ് .

സംസ്ഥാന ബോർഡിന്റെ കീഴിലുള്ള സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ ചേർന്ന 61.24 ലക്ഷം വിദ്യാർത്ഥികളിൽ 90 ശതമാനം കുട്ടികളും സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ് . ഇവരിൽ ഭൂരിഭാഗവും സർക്കാർ ലോവർ പ്രൈമറി, ഹയർ പ്രൈമറി സ്കൂളുകളിൽ നിന്നുള്ളവരാണ്.

ഉച്ചഭക്ഷം നൽകുവാനുള്ള നിശ്ചിത കാലാവധി ഏപ്രിൽ 10 വരെ നീട്ടാൻ വകുപ്പ് ഇതിനകം തന്നെഗവൺമെന്റിന്റെ അനുമതി തേടിയിട്ടുണ്ട്. “ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ഗുണഭോക്താക്കളായുള്ള  പദ്ധതിക്ക് വേണ്ടിയുള്ള ഗണ്യമായ ഒരു തുക കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്.

പദ്ധതി മെയ്മാസം വരെ നീട്ടുവാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് ഇതുവരെ ഒരു മറുപടി ലഭിച്ചിട്ടില്ല, ” എന്നും വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us