വ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : ചോള വ്യാപാരിയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു വാടക കൊലയാളികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കനയ്യാ ലാലിനെ വധിക്കാൻ ശ്രമിച്ചതിന് ബിഹാറിൽ നിന്നുള്ള സുർജാബാൻ സിങ്, വിഭൂതി കുമാർ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

കോറമംഗലയിലെ കനയ്യ ലാലിന്റെ ഓഫിസിൽ കടന്നു കയറിയ നാലു വാടക കൊലയാളികൾ അദ്ദേഹത്തിനു നേർക്ക് മൂന്നു റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിൽ ഒരു വെടിയുണ്ട മാത്രമാണ് കനയ്യ ലാലിന്റെ ശരീരത്തിലേറ്റത്. ബാക്കി രണ്ടു പേർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു. ചോളവ്യാപര രംഗത്തെ കുടിപ്പകയാണ് ക്വട്ടേഷൻ കേസിന് ആസ്പദമെന്നും കോറമംഗല പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷം തികയ്ക്കും, പക്ഷേ...": കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us