എന്നാൽ രാജേഷ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ ഒരാൾ പിടിയിലായി. കുട്ടിയുമായി മറ്റുള്ളവർ കാറിൽ കെംഗേരിയിലേക്കു പോവുകയാണെന്ന് ഇയാളിൽ നിന്നറിഞ്ഞതോടെ പൊലീസ് പിന്തുടർന്നു. കടന്നുകളയാൻ ശ്രമിച്ച സംഘത്തെ പൊലീസ് വളഞ്ഞു. ഇതിനിടെ മാരകായുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ദിവ്യതേജയ്ക്കു നേരെ രണ്ടു റൗണ്ട് വെടി ഉതിർത്തതായി പൊലീസ് പറഞ്ഞു. കാലിനു വെടിയേറ്റ ഇയാളെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുക്കാം ബെംഗളൂരു പോലീസിന് ഒരു വലിയ കയ്യടി;തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തിന്റെ തലവനെ വെടിവച്ചു വീഴ്ത്തി കുട്ടിയെ ഒരു പോറലുമില്ലാതെ രക്ഷപ്പെടുത്തി.
