യു പിയില്‍ ബിജെപിക്ക് വന്‍തിരിച്ചടി;വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക്‌.

ന്യൂഡല്‍ഹി:  വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലേക്ക് വരുണ്‍ അടുക്കുന്നതെന്നാണ് സൂചന. സോണിയയും വരുണും തമ്മില്‍ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചചെയ്തു. ഏറ്റവും ഒടുവില്‍ 10 ജന്‍പഥില്‍ വച്ച് മാര്‍ച്ച്25 നും കൂടിക്കാഴ്ച നടന്നതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

പ്രിയങ്ക ഗാന്ധിയാണ്‌ ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും കോണ്‍ഗ്രസിലേക്ക് വരുണെ കൊണ്ടുവരാനുള്ളശ്രമങ്ങള്‍ക്ക് പിന്നിലും.  2015 ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുതല്‍ അമിത് ഷാ വരുണെ ക്രമേണ അകറ്റിനിര്‍ത്തിയിരിക്കുക.യായിരുന്നു.   യുപി നിയമസഭാ തിരഞ്ഞെടുപ്പിലും വരുണിന് കാര്യമായ റോളുണ്ടായിരുന്നില്ല.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം വരുണുമായി ബിജെപി നേതൃത്വം ആലോചിച്ചില്ല.ഇതോടെയാണ് ഇനി ബിജെപിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല എന്ന ചിന്തയിലേക്ക് വരുണ്‍ എത്തിയത്. സോണിയയുമായി വരെ ചര്‍ച്ചനടന്നെങ്കിലും കോണ്‍ഗ്രസിലേക്കുള്ള ശവും വരുണിന് അത്ര എളുപ്പമാകില്ല.

കോണ്‍ഗ്രസിലെടുത്താല്‍ വരുണിന് എന്ത് ചുമതല നല്‍കണം എന്നതും അധികാര വടംവലിക്ക് ഭാവിയില്‍ അത് കാരണമാകുമോ തുടങ്ങിയ ഭയവും കോണ്‍ഗ്രസിനുണ്ട്. കേന്ദ്രമന്ത്രിയായ മനേക ഗാന്ധിയും വരുണ്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതിനെ എതിര്‍ക്കുകയാണ്. 1983 ലാണ് മനേക ഗാന്ധി കോണ്‍ഗ്രസ് വിട്ട് സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചത്. പിന്നീട് അവര്‍ ജനതാദളിലും അതിന് ശേഷം ബിജെപി പാളയത്തിലും എത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts