ബെംഗളുരു : റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും ബി ജെപി എംഎല്‍എയുമായ ബയരതി ബസവരാജിനെ 7 ദിവസത്തെ സിഐഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെആര്‍ പുരം എംഎല്‍എയായ ബസവരാജി നെ 12നാണ് അറസ്റ്റ് ചെയ്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് മജിസ്‌ട്രേട്ടിന്റെ വീട്ടി ലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങിയത്.
2025 ജൂലൈ 15ന് ഗുണ്ടാനേ താവ് വി.ജി.ശിവപ്രകാശിനെ ഭാ രതിനഗറിലെ വീട്ടില്‍ വെട്ടി കൊ ലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ബയരതി ബസവരാജ്. ഇയാളുടെ അടുത്ത അനുയായി ജഗദീഷ് പത്മനാഭ യുമായുള്ള ഗുണ്ടാ കുടിപ്പകയാണ് ശിവപ്രകാശിന്റെ കൊലപാകത്തില്‍ കലാശിച്ചത്.
ഇതിനിടെ ബിജെപി സം സ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ബസവരാജിന്റെ വീട് സന്ദര്‍ശിച്ചു. 2019ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ദള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അ ട്ടിമറിച്ച് ബിജെപിയെ ഭരണത്തി ത്തിക്കാന്‍ കൂറുമാറിയെത്തിയ രില്‍ പ്രമുഖനാണ് ബസവരാ ന്നും അദ്ദേഹത്തോടു പാര്‍ട്ടിക്ക കടപ്പാടുണ്ടെന്നും വിജയേന്ദ്ര പറഞ്ഞു. നീതിന്യായ സംവിധാന ത്തില്‍ പൂര്‍ണ വിശ്വാസമുണ്ട ന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]