യുവാവിനെ നഗ്നനാക്കി മർദിച്ചു; മുൻ കോർപ്പറേറ്ററുടെ മക്കൾ അറസ്റ്റിൽ

ബെംഗളൂരു: യുവാവിനെ വസ്ത്രം അഴിച്ച് വിവേചനരഹിതമായി ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ കൂടി ഹൂബ്ലി-ധാർവാഡ് പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ അംഗങ്ങളുടെ രണ്ട് മക്കളും അറസ്റ്റിലായി.

സംഭവത്തിന്റെ രണ്ട് വീഡിയോകൾ വൈറലായതിനെ തുടർന്ന് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഇരുപതിലധികം പേർ ചേർന്ന് യുവാവിനെ മർദിക്കുന്ന വീഡിയോ വൈറലാകുകയും മറ്റ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ മുൻ അംഗം ശ്യാം ജാദവിന്റെ രണ്ട് മക്കളെയാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ മുൻ കോർപ്പറേറ്റർ ശ്യാം ജാദവിന്റെ മകൻ ഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മകൻ അഭിഷേകും ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇയാൾക്കൊപ്പം രാഹുലും അറസ്റ്റിലായി. സന്ദീപ് സലുങ്കെ എന്ന യുവാവിന് നേരെയുള്ള ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ അഞ്ച് മാസം മുമ്പ് ഹുബ്ലിയിൽ യുവാവിനെ നിസാരകാരണത്തിന് വസ്ത്രം വലിച്ചു കീറി മർദിച്ച മനുഷ്യത്വരഹിതമായ സംഭവം നടന്നത്. ഈ കേസിൽ പ്രതികരിച്ച ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ സന്തോഷ് ബാബുവിന്റെ ശ്രദ്ധയിൽ യുവാവിനെ നഗ്നനാക്കി മർദിക്കുന്ന രണ്ട് വീഡിയോകൾ പെട്ടത്.

കേസുമായി ബന്ധപ്പെട്ട് പ്രജ്വൽ, വിനായക്, ഗണേഷ്, സച്ചിൻ, മഞ്ജുനാഥ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് പ്രജ്വലിന്റെ അമ്മയെ അധിക്ഷേപിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതികൾ സന്ദീപിനെ തുണിയുരിഞ്ഞ് മർദിക്കുകയായിരുന്നു. സന്ദീപ് ഇതുവരെ ഇക്കാര്യത്തിൽ പരാതി പറഞ്ഞിട്ടില്ല.

ബെണ്ടിഗേരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us