നഗരത്തിലെ വനമേഖലയിൽ കാട്ടുതീ; ആശങ്ക പടർത്തി ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിലെ വനമേഖലയിൽ ആശങ്ക പടർത്തി വൻ കാട്ടുതീ. ഫെബ്രുവരി പകുതി മുതൽ മൂന്ന് സംഭവങ്ങളിലായി തുറഹള്ളി മൈനർ ഫോറസ്റ്റിന്റെ 30 ഏക്കറിലധികമാണ് കത്തിനശിച്ചത്, നേരത്തെയുള്ള കണ്ടെത്തൽ സമയോചിതമായ ഇടപെടലിന് സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം കണ്ട ഏറ്റവും വലിയ തീപിടിത്തമാണ് ബുധനാഴ്ചയുണ്ടായതെന്ന് അധികൃതർ പറഞ്ഞു. 25 ഓളം ജീവനക്കാർ രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ഏകദേശം 30 ഏക്കർ കത്തിനശിച്ചു, പക്ഷേ ഭൂരിഭാഗവും നിലത്താണ് തീ പടർന്നത്. തുറഹള്ളി മൈനർ വനം താരതമ്യേന ചെറുതാണെങ്കിലും, പ്രദേശത്തെ ആളുകളുടെ ഇടയ്ക്കിടെയുള്ള സഞ്ചാരം കാരണം പ്രദേശം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്, എന്നും കഗ്ഗലിപുര റേഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പറഞ്ഞു.

എന്നാൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള തീപിടുത്തമാണ് ഭീഷണി ഉണ്ടാക്കുന്നത്. നഗരത്തിനുള്ളിലും സമീപത്തും 11 000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന35 ചെറുവനങ്ങളുണ്ടെന്നാണ് കണക്ക്

മനഃപൂർവമോ അല്ലാതെയോ തീപിടിത്തം ഉണ്ടായേക്കാവുന്ന റോഡുകൾക്ക് അരികിലുള്ള പ്രദേശങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവങ്ങൾക്ക് പിന്നിൽ ആളുകളാണെന്ന് ഉറപ്പുണ്ടെന്നും അത് ശല്യം സൃഷ്ടിക്കാനായാലും അജ്ഞത കൊണ്ടായാലും, കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ
[masterslider id="10"]

Related posts