തോളും കാൽമുട്ടുകളും മറയ്ക്കുക: ഫിഫ കാണികൾക്ക് ഖത്തറിന്റെ സ്റ്റേഡിയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

ഖത്തർ: ലോകമെമ്പാടുമുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയ തീരുമാനത്തിൽ, 2022 ഫിഫ ലോകകപ്പിനായി മിഡിൽ-ഈസ്റ്റൺ രാജ്യം സന്ദർശിക്കുന്ന ആരാധകർക്കായി ഖത്തർ സർക്കാർ വസ്ത്രധാരണ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഖത്തർ ടൂറിസം പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തേക്ക് ഒഴുകി എത്തുന്ന ആരാധകരോട് പ്രാദേശിക സംസ്കാരം കണക്കിലെടുത്ത് ഉചിതമായ വസ്ത്രങ്ങൾ ധരിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിൽ വസ്ത്രധാരണത്തോടുള്ള മനോഭാവം അയഞ്ഞതാണ് എന്നാൽ സന്ദർശകർ (പുരുഷന്മാരും സ്ത്രീകളും) പൊതുസ്ഥലത്ത് അമിതമായി വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ഒഴിവാക്കിക്കൊണ്ട് പ്രാദേശിക സംസ്കാരത്തോട് ആദരവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പുരുഷന്മാരും സ്ത്രീകളും അവരുടെ തോളും കാൽമുട്ടുകളും മറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ശുപാർശ ചെയ്യുന്നുവെന്നും ഖത്തർ ടൂറിസം അവരുടെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

മദ്യപാനം, മയക്കുമരുന്ന്, ലൈംഗിക പ്രവർത്തനങ്ങൾ, വസ്ത്രധാരണം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ ഖത്തറിന്റെ നിയമപരവും സാംസ്കാരികവുമായ മാനദണ്ഡങ്ങൾ മാനിക്കാൻ കാണികളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. വസ്ത്രസ്വാതന്ത്രത്തിൽ ഖത്തർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ വെളിച്ചത്തിൽ കാണികൾ  ലോ​ഗകപ്പ് കാണാനുളള തിരഞ്ഞെടുപ്പുകൾ പുനഃപരിശോധിക്കാൻ ആഗ്രഹിച്ചേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.

നവംബർ 20 ന് ആരംഭിക്കുന്ന ഫുട്ബോൾ മാമാങ്കം ഡിസംബർ 18 വരെ നീളും. ആദ്യ മത്സരത്തിൽ ഇക്വഡോർ ടീം ആതിഥേയരായ ഖത്തറുമായി ഏറ്റുമുട്ടും. ഖത്തർ (ആതിഥേയർ), അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ബെൽജിയം, പോർച്ചുഗൽ, ജർമ്മനി, നെതർലാൻഡ്‌സ്, ഉറുഗ്വേ, ക്രൊയേഷ്യ, ഡെൻമാർക്ക്, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, സെനഗൽ, വെയിൽസ്, പോളണ്ട്, ഓസ്‌ട്രേലിയ, ജപ്പാൻ, മൊറോക്കോ, സ്വിറ്റ്‌സർലൻഡ്, ഘാന, കൊറിയ റിപ്പബ്ലിക്, കാമറൂൺ, സെർബിയ, കാനഡ, കോസ്റ്റാറിക്ക, ടുണീഷ്യ, സൗദി അറേബ്യ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, ഇക്വഡോർ എന്നിവയാണ് 2022 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങൾ.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ലുസൈൽ ഐക്കണിക് സ്റ്റേഡിയം, അൽ ബൈത്ത് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, സ്റ്റേഡിയം 974, അൽ തുമാമ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ വക്ര സ്പോർട്സ് കോംപ്ലക്സ് എന്നുങ്ങനെ മധ്യ-കിഴക്കൻ രാജ്യമായ ഖത്തറിലുടനീളം 8 വ്യത്യസ്ത സ്റ്റേഡിയങ്ങളിലാണ് 2022 ലെ ലോകകപ്പ് നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts