കാസർകോട്: മഴയുടെ അളവറിയാനും കാലാവസ്ഥാ പഠനങ്ങൾക്കുമായി 2020 ൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച 15 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എഡബ്ല്യുഎസ്) പ്രവർത്തനം നിലച്ചു. കരാർ കൃത്യമായി പുതുക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഈ മാസം മൂന്നിന് കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സമീപത്തെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്ന് മഴയുടെ കണക്കുകൾ പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് വിവരങ്ങൾ ലഭ്യമല്ലെന്ന് അറിഞ്ഞത്. വെള്ളരിക്കുണ്ട് തഹസിൽദാർ കളക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥരെ കളക്ടർ വിവരം അറിയിച്ചു. വാറന്റി കാലാവധി കഴിഞ്ഞ വിവരം ഐഎംഡി അധികൃതർ കളക്ടറെ അറിയിച്ചു. 2020 ജൂണിലായിരുന്നു 15 സ്റ്റേഷനുകൾ സ്ഥാപിച്ചത്. 15 സ്റ്റേഷനുകളുടെയും വാറന്റി സംബന്ധിച്ച കാര്യം ഈ മാസം 31നകം പരിഹരിക്കുമെന്ന് ഐഎംഡി കലക്ടർക്കു മറുപടി നൽകിയിട്ടുണ്ട്. 2018 ലെ പ്രളയത്തിനു ശേഷമാണ് എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 13 ജില്ലകളിൽ ഓരോ സ്റ്റേഷനും തൃശൂരിൽ 2 സ്റ്റേഷനും സ്ഥാപിച്ചിരുന്നു.
Related posts
-
ദി ഗ്രേറ്റ് മഹാരാജാസ് : ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ്
എറണാകുളം മഹാരാജാസ് കോളേജ് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ... -
വള്ളം എത്തി , വെള്ളം കളി തുടങ്ങിയാലോ : പുന്നമടയിൽ ഇന്ന് എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളി .
ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി... -
അർജുന്റെ മടക്കയാത്ര; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിലേക്ക് എത്തി; അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം
കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ്...