അബദ്ധത്തിൽ വിഴുങ്ങിയ കൃഷ്ണവിഗ്രഹം തൊണ്ടയിൽ നിന്ന് നീക്കം ചെയ്ത ഡോക്ടർമാർ

ബെംഗളൂരു: 45 വയസ്സുള്ള ഒരാളുടെ തൊണ്ടയിൽ നിന്ന് ലോഹവസ്തു നീക്കം ചെയ്തതായി അവകാശപ്പെട്ട് കെഎൽഇയുടെ കോർ ഹോസ്പിറ്റലിലെ ഡോ. പ്രഭാകറും സംഘവും. ശ്വാസതടസ്സം, തൊണ്ടവേദന, വിഗ്രഹം വിഴുങ്ങിയതുമൂലം വേദനാജനകമായ അവസ്ഥ തുടങ്ങിയ പരാതികളുമായിട്ടാണ് രോഗിയെ കെഎൽഇ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ഹാജരാക്കിയത്. തുടർന്ന് അദ്ദേഹത്തെ ഒരു പ്രാദേശിക ഡോക്ടറെ കാണിക്കുകയും തൊണ്ടയിൽ കുടുങ്ങിയ ശ്രീകൃഷ്ണന്റെ ചിത്രം കാണിക്കുന്ന നെഞ്ചിന്റെ എക്സ്-റേ എടുക്കുകയും ചെയ്തു.

രോഗിയുടെ സമഗ്രമായ ചരിത്രം പരിശോധിച്ചാൽ, ദിവസവും രാവിലെ കണ്ടെയ്നറിൽ മുക്കിയ ബാലകൃഷ്ണന്റെ വിഗ്രഹത്തിനൊപ്പം വിശുദ്ധജലം (പ്രസാദം) കഴിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടെന്ന് കണ്ടെത്തി. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് വിശുദ്ധജലം കുടിക്കുന്നതിനിടെ അബദ്ധത്തിൽ വിഗ്രഹം വിഴുങ്ങുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

എൻഡോസ്കോപ്പി ഈ രോഗനിർണയം സ്ഥിരീകരിച്ച ശേഷം, വിഴുങ്ങിയ കൃഷ്ണ വിഗ്രഹം നീക്കം ചെയ്യുന്നതിനായി രോഗിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രോഗിയുടെ ഭക്ഷണ പൈപ്പിൽ വിഗ്രഹത്തിന്റെ ഇടത് കാൽ കുടുങ്ങിയതിനാൽ വിഗ്രഹം മോചിപ്പിക്കേണ്ടി വന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു.

വളരെ പ്രയാസങ്ങൾക്കും തന്ത്രങ്ങൾക്കും ശേഷം ഒടുവിൽ മുഴുവൻ വിഗ്രഹവും എൻഡോസ്കോപ്പി വഴി വായിലൂടെ നീക്കം ചെയ്തു. തുടർന്ന് രോഗലക്ഷണങ്ങളിൽ നിന്ന് ഉടനടി ആശ്വാസം ലഭിച്ചത്തായും രോഗി പറഞ്ഞു, ഡോ പ്രീതി ഹജാരെ, ഡോ വിനിത മെത്ഗുഡ്മത്ത്, ഡോ ചൈതന്യ കാമത്ത് എന്നിവർ സങ്കീർണ്ണമായ നടപടിക്രമം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts