ബെംഗളൂരുവിലെ റോഡുകളുടെ ശോച്യാവസ്ഥയെ രൂക്ഷമായി വിമർശിച്ച് കിരൺ മജുംദാർ-ഷാ

ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തിലെ മോശം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പ്രത്യേകിച്ച് റോഡുകളുടെ ശോചനീയാവസ്ഥ വീണ്ടും ഉയർന്നുവന്നിരിക്കുന്നു. ബയോകോൺ മേധാവി കിരൺ മജുംദാർ ഷായുടെ ട്വീറ്റിനെ തുടർന്നാണ് കർണാടകയിൽ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്.

ഹുസ്‌കൂർ-സർജാപൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ ആനേക്കൽ താലൂക്കിലെയും ഹുസ്‌കൂർ ഗ്രാമപഞ്ചായത്തിലെയും ഞങ്ങളുടെ എം‌എൽ‌എ, പഞ്ചായത്ത്, എം‌പി എന്നിവരുടെ ഉത്തരവാദിത്തമില്ലായ്മയിൽ നിരാശയും രോഷവും ഉണ്ടെന്ന് അവർ ട്വീറ്റ് ചെയ്തു. എല്ലാ പ്രാദേശിക രാഷ്ട്രീയക്കാർക്കും നാണക്കേട് എന്നാണ് കിരൺ കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

നിർത്താതെ പെയ്യുന്ന മഴ ബെംഗളൂരുവിൽ വാഹന ഉടമകളുടെയും കാൽനടയാത്രക്കാരുടെയും ജീവിതം ഇതിനോടകം ദുസ്സഹമാക്കിക്കഴിഞ്ഞു. വിവിധ പൗരപ്രവൃത്തികൾക്കായി കുഴിച്ച റോഡുകൾ നന്നാക്കുന്നില്ല. കൂടാതെ ബെംഗളൂരുവിൽ നിരവധി മരണങ്ങൾക്കും കാരണമായ കുഴികൾ പൊതുജന രോഷത്തിന് കാരണമായിട്ടുണ്ട്

ബെംഗളൂരു റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് കിരൺ മജുംദാർ ഷാ നേരത്തെയും പറഞ്ഞിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നഗരത്തിലെ കുഴികൾ നികത്തുന്നതിന് സമയപരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും കുഴികളില്ലാത്ത റോഡുകൾ ഉറപ്പാക്കുന്നതിൽ അധികാരികൾ ദയനീയമായി പരാജയപ്പെട്ടു. കർണാടക ഹൈക്കോടതി പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കുഴികളില്ലാത്ത റോഡുകൾ അധികൃതർ ഉറപ്പാക്കിയിട്ടില്ല.

2022 നവംബറിൽ അഭിമാനകരമായ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്, അതുകൊണ്ടുതന്നെ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോളും ജനങ്ങൾ. ബെംഗളൂരുവിലെ സർജാപൂർ റോഡിൽ 100-ലധികം ഐടി കമ്പനികളും പ്രധാന ബഹുരാഷ്ട്ര കമ്പനികളും നഗരത്തിൽ നിന്ന് പ്രവർത്തിക്കുന്നത്. നഗരത്തിന്റെ ഈ ഭാഗം അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളെക്കുറിച്ച് എപ്പോഴും പരാതിപ്പെടുന്നത് ശരിയായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ബിജെപി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us