ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ കെഎസ് ഈശ്വരപ്പയെന്ന് ബികെ ഹരിപ്രസാദ്

ബെംഗളൂരു: ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിന് ഉത്തരവാദി ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പയാണെന്ന കോൺഗ്രസിന്റെ ആരോപണം കൗൺസിലിൽ ബഹളത്തിനിടയാക്കുകയും നടപടികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ സഭാ നടപടികൾ സുഗമമായി നടത്താൻ അനുവദിക്കണമെന്ന് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി അംഗങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ബഹളത്തിനിടയിലും സംസ്ഥാന സർക്കാർ രണ്ട് ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചു.

കൂടാതെ ദേശീയ പതാകയെക്കുറിച്ചുള്ള ഈശ്വരപ്പയുടെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്ന് ഫ്ലോർ ലീഡർ കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു.
എങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രതിഷേധം പിൻവലിക്കില്ലെന്ന് ഹരിപ്രസാദ് ഉറച്ചുനിൽക്കുമ്പോൾ, കോടതിയെ സമീപിക്കുന്നതുൾപ്പെടെ മറ്റ് മാർഗങ്ങളുണ്ടെന്നും എന്തിനാണ് സഭയുടെ സമയം പാഴാക്കുന്നതെന്നും നിയമ-പാർലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി കോൺഗ്രസ് എംഎൽസിമാരോട് ചോദിച്ചു. തുടർന്നും ബഹളം നിർത്താതായതോടെ സഭ നിർത്തിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us