പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 20 വർഷം തടവ്

ബെംഗളൂരു : കലബുറഗി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 30 വയസ്സുകാരനെ 20 വർഷം തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ചയാണ് രണ്ടാം ജെഎംഎഫ്‌സി കോടതി അംബരീഷ് ഹുനല്ലിക്ക് 20 വർഷത്തെ ശിക്ഷ വിധിച്ചത്.

2019 ജനുവരിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ സ്‌കൂളിൽ വച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോർട്ട്. ഹുനല്ലി പെൺകുട്ടിയെ മഹാരാഷ്ട്രയിലെ സോലാപൂരിലേക്ക് ആണ് കൊണ്ടുപോയിത്, അവിടെ വെച്ച് രണ്ട് ദിവസത്തോളം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹുനല്ലിക്കെതിരെ അഫ്സൽപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം ബലാത്സംഗം ചെയ്തതായി ഹൂനല്ലിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts