കുറഞ്ഞ ശമ്പളം നൽകി കരാറുകാർ മെട്രോ ജീവനക്കാരെ വഞ്ചിക്കുന്നതായി പരാതി

ബെംഗളൂരു: സ്വകാര്യ കരാറുകാരുടെ ക്രമക്കേടുകൾ കാരണം മെട്രോ ജീവനക്കാർക്ക്, പ്രത്യേകിച്ച് ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ടിക്കറ്റ് ഓഫീസ് മെഷീൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അർഹതപ്പെട്ടതിനേക്കാൾ കുറഞ്ഞ ശമ്പളം ലഭിക്കുന്നു എന്ന് ആരോപണം.

ഒരു വിസിൽബ്ലോയറും മുൻ സീനിയർ മെട്രോ ജീവനക്കാരനും ബിഎംആർസിഎൽ മാനേജ്മെന്റിന് ഇമെയിൽ വഴി പരാതി അയച്ചിരുന്നു. ഹൗസ് കീപ്പിംഗ് സൂപ്പർവൈസർമാർക്ക് മൊത്ത വേതനം 16,835 രൂപയും നെറ്റ് വേതനം 13,036 രൂപയും, സെക്യൂരിറ്റി ജീവനക്കാർക്ക് യഥാക്രമം 16,293 രൂപയും നെറ്റ് വേതനം 12,610 രൂപയും ലഭിക്കണം.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

“എന്നാൽ കോൺട്രാക്ടർമാർ ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി സൂപ്പർവൈസർമാർക്ക് 8,000-9,000 രൂപയും ടോം സൂപ്പർവൈസർമാർക്ക് 10,000-11,000 രൂപയും മാത്രമേ നൽകുന്നുള്ളൂ,” മുൻ ജീവനക്കാരൻ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts