ബെംഗളൂരുവിലെ റോഡ് പണികൾ നേരിട്ട് നിരീക്ഷിക്കും ; മുഖ്യമന്ത്രി

ബെംഗളൂരു : മഴ മാറിയാലുടൻ ബെംഗളൂരു റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഇത് വ്യക്തിപരമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “മഴ ശമിച്ചാലുടൻ നഗരത്തിലെ റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. ഞാൻ ഇത് വ്യക്തിപരമായി നിരീക്ഷിക്കും, ”ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഭാഗമായി ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അപ്രതീക്ഷിതമായ മഴ പെയ്യുന്നത് തുടരുന്നു ,ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം തുടരുകയാണ് അത്കൊണ്ട് നവംബറിൽ, 4-5 ദിവസം കൂടി മഴ തുടരുമെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. റോഡ് തകരാർ, ഗതാഗത പ്രശ്‌നങ്ങൾ, വീടുകൾ വെള്ളപ്പൊക്കം എന്നിങ്ങനെ പല പ്രശ്നങ്ങൾ ബെംഗളൂരുവിലെയും മറ്റ് ജില്ലകളിലെയും ജനങ്ങൾ അനുഭവിക്കുന്നു,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

മഴ മാറിയാൽ ആരാണ് റോഡുകൾ നന്നാക്കേണ്ടത് എന്ന ആശയക്കുഴപ്പം നേരത്തെ നിലനിന്നിരുന്നു – ബിബിഎംപിയോ അറ്റകുറ്റപ്പണി കരാറുള്ള കരാറുകാരനോ. “ഞങ്ങൾ ഈ ആശയക്കുഴപ്പം പരിഹരിച്ചു. കരാറുകാരൻ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കോർപ്പറേഷൻ അത് ചെയ്യണമെന്നും കരാറുകാരന് നൽകേണ്ട പണം തടഞ്ഞുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts