തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി

ബെംഗളൂരു: മുതുമലൈ ടൈഗർ റിസർവിൽ നിന്ന് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ പിടികൂടിയ മുതിർന്ന കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി. എം ഡി ടി -23 (മുതുമല ഡിവിഷൻടൈഗർ 23) എന്ന് പേരുള്ള, നാല് മനുഷ്യരെയും 10 കന്നുകാലികളെയും ആക്രമിച്ചു കൊന്നതായി കരുതപ്പെടുന്ന കടുവയെ 21 ദിവസത്തെ പരിശ്രമത്തിന് ശേഷം ഒക്ടോബർ 15 വെള്ളിയാഴ്ച ട്രാൻക്വിലൈസർ ഡാർട്ട്ഉപയോഗിച്ച് വനം വകുപ്പ് പിടികൂടി .

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

കടുവയുടെ ശരീരത്തിൽ ചില മുറിവുകളും മുറിവുകളുടെ പാടുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കടുവയുടെ മുറിവുകൾ ചികിത്സിക്കുന്നുവെന്നും, പരിക്കേറ്റ കടുവയെ മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്നും കടുവ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട് എന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
[masterslider id="10"]

Related posts

Click Here to Follow Us