ജയദേവയിലേയും നിംഹാൻസിലേയും 50 ഓളം ജീവനക്കാർ ക്വാറൻറീനിൽ.

ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രികളിലെ 49 ഓളം ജീവനക്കാരെ ക്വറൻ്റീനിലാക്കി.

പ്രശസ്തമായ ഹൃദ്രോഗ ആശുപത്രിയായ ജയദേവ, നിംഹാൻസ് തുടങ്ങിയ ആശുപത്രികളിലെ ജീവനക്കാർ ആണ് നിരീക്ഷണത്തിലായത്.

ജയദേവ ഹൃദ്രോഗ ആശുപത്രിയിൽ 13 ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്.

ഹൃദ്രോഗചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. 74-കാരിയായ രോഗി ജൂൺ 12-ന് മരിച്ചിരുന്നു.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ജീവനക്കാർ സുരക്ഷാ ഉപകരണങ്ങളോടെയാണ് ഐ.സി.യു.വിൽ രോഗിയെ ചികിത്സിച്ചതെങ്കിലും മുൻകരുതലിന്റെ ഭാഗമായി ഇവരെ ക്വാറന്റീനിലാക്കുകയായിരുന്നു.

ചികിത്സയ്‌ക്കെത്തിയ രോഗിക്കും ഏതാനും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്, ബെംഗളൂരു ‘നിംഹാൻസി’(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്)ലെ 36  ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

നിംഹാൻസി’ലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച രോഗിക്കും ഇവരുമായി സമ്പർക്കത്തിലായിരുന്ന ആറു വനിതാജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരെ ക്വാറന്റീനിലാക്കിയത്.

രണ്ടു സുരക്ഷാജീവനക്കാർക്കും നാലു ശുചീകരണത്തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "49 ലക്ഷം രൂപയുടെ ടിക്കറ്റും ബിസിനസ് ക്ലാസ് യാത്രയും; എന്നിട്ടും വിമാനത്തിൽ കയറ്റിയില്ല! ഒടുവിൽ എയർലൈൻസിനെ പൂട്ടാൻ കോടതി ഉത്തരവ്."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം
[masterslider id="10"]

Related posts

Click Here to Follow Us