റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അടിമുടി നിരീക്ഷിക്കാനുള്ള സംവിധാനമൊരുങ്ങുന്നു!!

 

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ, പശ്ചിമ റെയിൽവേ കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സ്ഥാപിക്കും. ഇതിനായി പ്രത്യേക സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തും.

റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, റിസർവേഷൻ കൗണ്ടർ, പാർക്കിങ് സ്ഥലം, പ്രവേശന കവാടം, പ്ലാറ്റ്ഫോമുകൾ, മേൽനടപ്പാതകൾ, ബുക്കിങ് ഓഫീസുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി. ക്യാമറകളിലൂടെ യാത്രക്കാരുടെ നീക്കങ്ങൾ മുഴുവൻ സമയവും നിരീക്ഷിക്കും.

ദക്ഷിണ, പശ്ചിമ റെയിൽവേയുടെ കീഴിലുള്ള 31 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ബല്ലാരി (33 ക്യാമറകൾ), ബെലഗാവി (36), വാസ്കോ ഡ ഗാമ (36), ബെംഗളൂരു കന്റോൺമെന്റ് (21), ബംഗാരപ്പേട്ട് (36), ഹാസൻ (36), കെ.ആർ. പുരം (25), ശിവമോഗ ടൗൺ (24), സത്യസായി പ്രശാന്തി നിലയം (20) എന്നീ സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

ബെംഗളൂരു, മൈസൂരു, യശ്വന്തപുര എന്നിവിടങ്ങളിൽ നേരത്തേതന്നെ സി.സി.ടി.വി. ഉൾപ്പെടെയുള്ള സമഗ്ര സുരക്ഷാ സംവിധാനം നടപ്പാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ അർസിക്കെരെ, ബാഗൽകോട്ട്, ബാനസവാടി, ഭദ്രാവതി, വിജയപുര, ബിരൂർ, ഗദഗ്, ഹരിഹർ, ഹാവേരി, ഹിന്ദുപുർ, ഹൊസപേട്ട്, ഹൊസൂർ, കൊപ്പാൾ, ലൊണ്ട, മാണ്ഡ്യ, തൊൺഗല്ലു, തുമകൂരു, യെലഹങ്ക, ദാവനഗരെ, ധാർവാഡ്, കെങ്കേരി തുടങ്ങിയ സ്റ്റേഷനുകളിലാണ് നടപ്പാക്കുക.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ കൺട്രോൾ റൂമിനു പുറമേ ഹുബ്ബള്ളി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ഡിവിഷണൽ സെൻട്രൽ സെക്യൂരിറ്റി കൺട്രോൾ റൂമുകളിൽനിന്നും നിരീക്ഷിക്കാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts