തമിഴ്നാട് അതിർത്തിയിൽ എസ്.ഐ.യെ വെടിവച്ചു കൊന്ന കേസിലെ മുഖ്യ സുത്രധാരൻ നഗരത്തിൽ പിടിയിലായി;അറസ്റ്റിലായത് അൽ ഉമ്മ നേതാവ് മുഹമ്മദ് പാഷ.

ബെംഗളൂരു : കളിയിക്കാവിള വെടിവയ്പ്പ് കേസിലെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ (45) അറസ്റ്റിൽ. അടുത്ത അനുയായികളായ മുഹമ്മദ് മൻസൂർ, ജബീബുല്ല, അജ്മത്തുല്ല എന്നിവർക്കൊപ്പമാണ് എസ് ജി പാളയയ്ക്കു സമീപം ഗുരപ്പനപാളയയിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ ഐഎസ് ബന്ധവും അന്വേഷിക്കുന്നു.

കളിയിക്കാവിളയിൽ എസ്എസ്ഐ
വിൽസനെ വെടിവച്ചു വീഴത്തിയ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവർക്ക്
തോക്കു കൈമാറിയ ഇജാസ് പാഷ, മെഹബൂബിന്റെ സഹായിയാണ്. ഗുണ്ടൽപേട്ടിലെ മദ്രസയിലാണു തൗഫീഖിനെയും ഷമീമിനെയും മെഹബൂബ് പരിചയപ്പെട്ടത്.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ സാമുദായിക സംഘർ
ഷമുണ്ടാക്കാൻ മെഹബൂബ് പാഷയുടെ
എസ്ജി പാളയയിലെ വീട്ടിൽ ഗൂഢാലോ
ചന നടത്തിയെന്നും അറസ്റ്റിന് നേതൃത്വം നൽകിയ കർണാടക പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചും (സിസിബി) ആഭ്യന്തര സുരക്ഷാ വിഭാഗവും (ഐഎസ്ഡിയും)
അറിയിച്ചു.
2014ൽ കോയമ്പത്തൂരിൽ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാറിനെ വധിച്ച കേസിൽ,അൽ-ഉമ്മ പ്രവർത്തകർ മുഹമ്മദ് ഹനീഫ് ഖാൻ (29), മുഹമ്മദ് സെയ്ദ് (24),ഇമാൻ ഖാൻ (32) എന്നിവരെ കഴിഞ്ഞ 7ന് തമിഴ്നാട് പൊലീസ് ബെംഗളൂരുവിൽ അറസ്റ്റ്
ചെയ്തിരുന്നു.
ഇതിനു പിന്നാലെ മെഹബൂഹ് പാഷ ഉൾപ്പടെ 17പേർക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!
  പീനിയ ഫ്ലൈഓവർ വീണ്ടും അടക്കുന്നു: നാല് ദിവസം ഗതാഗത നിയന്ത്രണം; ബദൽ പാതകൾ അറിയാം

കഴിഞ്ഞദിവസം ഡൽഹിയിൽ അറി
ലായ സുരേഷ് വധക്കേസ് മുഖ്യപ്രതി മൊയ്ദീൻ ഖ്വാജയും മെഹബൂബ് പാഷയും ചേർന്നാണ് അൽ ഉമ്മയ്ക്ക് നേതൃത്വം നൽകിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
[masterslider id="10"]

Related posts

Click Here to Follow Us