സൂക്ഷിക്കുക! ട്രെയിനിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട് മൊബൈൽ മോഷ്ടാക്കൾ സജീവം;ട്രെയിനിന്റെ വേഗത കുറയുമ്പോൾ പുറത്തു നിന്ന് വടികൊണ്ടടിച്ച് വീഴ്ത്തി മൊബൈൽ കൈക്കലാക്കുന്നു.

ബെംഗളൂരു : ട്രെയിനിൽ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട്  നഗരത്തിൽ മൊബൈൽ മോഷ്ടാക്കൾ സജീവമാണ് എന്ന കാര്യമാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന വാർത്ത.

യശ്വന്ത്പുരയിൽ നിന്നും ബാന സവാടിക്കിടയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടായ അനുഭവമാണ് മലയാളിയായ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് താഴെ കൊടുക്കുന്നു.

“ബാംഗ്ലൂർ Banaswadi ക്കും yeswantapur നും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. ട്രെയിനിൽ ഡോറിന്റെ അടുത്ത് നിക്കുമ്പോ ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് മുന്നേ പല കൂട്ടുകാരിൽ നിന്നും കേട്ടിരുന്നുവെങ്കിലും അതൊന്നും ഓര്മയില്ലാതെ പുറത്തു എന്തോ കണ്ടപ്പോൾ അത് ഫോട്ടോ എടുക്കാനായി ഡോറിന്റെ അടുത്ത് പോയതായിരുന്നു… അന്നേരം പുറത്തു നിന്നുള്ള മൂന്നാല് ചെക്കന്മാരിൽ ഒരുവൻ നല്ല ഒരു വടി കൊണ്ട് എന്റെ മൊബൈൽ ലക്ഷ്യമാക്കി അടിക്കുന്നു… ഭാഗ്യത്തിന് മൊബൈലിൽ കൊണ്ടില്ല… but കഴുത്തിൽ നല്ലൊരു അടി കൊണ്ടു ?…?മൊബൈൽ തട്ടിപറിക്കൽ ആയിരുന്നു അവന്മാരുടെ ഉദ്ദേശം .. soo….. ഇതുപോലുള്ള സ്ഥലങ്ങളിൽ ട്രെയിനിൽ ഡോർ ന്റെ അടുത്ത് നിക്കുമ്പോ ശ്രദിക്കുക കൂട്ടുകാരെ..
( NB : ഈ അവസരത്തിലും അവരുടെ ഫോട്ടോ എടുത്ത മനസ്സിനെ കുറിച്ചൊന്നും ആരും അഭിനനന്ദിക്കണമെന്നില്ല… അബദ്ധത്തിൽ കിട്ടിയതാണ് ?…ഇന്നലെയാണ് സംഭവം നടന്നതെങ്കിലും ഇപ്പൊ ഗാലറി തുറന്നു നോക്കിയപ്പോഴാണ് ഞാനും ഈ ഫോട്ടോ കാണുന്നത് ) ”

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
[masterslider id="10"]

Related posts