സ്ത്രീ പീഡനം തുടര്‍ക്കഥ:പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി

തുമകൂരു ∙ യെല്ലാപുരയിലെ അടഞ്ഞുകിടക്കുന്ന ഫാക്ടറിക്കുള്ളിൽ പതിനേഴുകാരിയെ അഞ്ചു പേർ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് കാമുകനായ ഹരീഷ് സിനിമയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഓട്ടോയ്ക്കുള്ളിൽ കയറ്റി ഫാക്ടറി വളപ്പിലെത്തിച്ചു.

തുടർന്ന് ഹരീഷും സുഹൃത്തുക്കളും ചേർന്ന് മാനഭംഗപ്പെടുത്തി ഉപേക്ഷിച്ചു പോയെന്നാണ് വനിതാ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയിരിക്കുന്ന പരാതി. ഓട്ടോ ഡ്രൈവറായ ഹരീഷിനെയും സുഹൃത്ത് ചിദാനന്ദയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പ്രായമാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ ചുമത്തുന്ന പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മധു, കേശവ്, ചന്തു എന്നിവർക്കായി തിരച്ചിൽ വ്യാപിപ്പിച്ചു.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts