ബെഗളൂരുവിലെ ഓട്ടോക്കാരുടെ അന്യസംസ്ഥാന വിരോധം വീണ്ടും മറനീക്കി,ഇത്തവണ ആക്രമിക്കപ്പെട്ടത് നോർത്ത് ഇന്ത്യക്കാരനായ മേജർ,വഴിയേ പോയവരും തല്ലാൻ കൂടി ,രക്ഷകനായത് ടെക്കി.

ബെംഗളൂരു : 33 വയസുകാരനായ ആർമി മേജറിനെ കാറിൽ നിന്നുംവലിച്ചിറക്കി മർദ്ദിച്ചു.എസ് സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോലോജിക്കു സമീപം കാഗ്ഗാദാസപുര മെയിൻ റോഡിലാണ് സംഭവം .ഹരിയാന രെജിസ്ട്രേഷനിലുള്ള തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന മേജറിനെ സൈഡിൽ എത്തിയ ഓട്ടോക്കാരൻ തുറിച്ചുനോക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം .തന്നെ തുറിച്ചു നോക്കിയവരുടെ ഫോട്ടോ എടുത്ത മേജറിന്റെ കാറിന്റെ വിൻഡ് ഷിൽഡ് നശിപ്പിച്ച ഇയാൾ കന്നടയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു .ഭാഷ മനസിലാകാത്ത മേജർ പോലീസിൽ പരാതി ചെയ്യുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കുകയും മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു .ഇത് കണ്ടു വഴിയേ പോയ സംഭവുമായി ബന്ധമില്ലാത്ത ചിലരും ഓട്ടോക്കാരന്റെ പക്ഷം ചേരുകയും ക്രൂരമായി മർദ്ദിക്കുകയും കാറ് നശിപ്പിക്കുന്നതിന് കൂട്ട് നീക്കുകയും ചെയ്തു .സ്പാനർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് മർദ്ദനം നടത്തിയത് .പുറകെ ഉണ്ടായിരുന്ന ടെക്കി മുരളി കാർത്തിക് എന്നയാൾ ആണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇയാൾ മർദ്ദനം തടയാൻ ശ്രമിക്കുകയും അക്രമികളിൽ നിന്ന് മേജറെ രക്ഷിക്കുകയും തുടർന്നു ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു . തുടർന്ന് ബൈപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു .40 ഓളം ആൾക്കാർ ഇത് കണ്ടു കൊണ്ട് നിന്നുവെങ്കിലും ആരും പ്രതികരിക്കാൻ തയാറായില്ല .കണ്ടു നിന്നവരുടെ നിർവികാരതയാണ് ഇത്രയും വലിയ അക്രമം നടത്താൻ അക്രമികൾക്ക് പ്രേരണയായത് എന്ന് മുരളി പറയുന്നു .
കേസ് രജിസ്റ്റർ ചെയ്യുകയും അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയും ചെയ്യുന്നു .മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഐ പി സി 324 പ്രകാരമുള്ള കേസാണ് ചാർജ് ചെയ്തിരിക്കുന്നത് .ബാംഗ്ലൂർ മിറർ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;
  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us