അമുസ്ലിംങ്ങൾക്ക് പള്ളിയിലേക്ക് ക്ഷണം, മസ്ജിദ് ദർശനത്തിനെത്തി 70 അമുസ്ലിങ്ങൾ 

ബെംഗളൂരു: മത സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ഗീയ വിദ്വേഷങ്ങള്‍ ചെറുക്കുന്നതിനുമായി ബെംഗളൂരുവിലെ ഒരു മസ്ജിദ് അമുസ്‌ലിംങ്ങളെ പള്ളിയിലേക്ക് ക്ഷണിച്ചു.

കാവല്‍ ബൈരസന്ദ്രയിലെ മസ്ജിദ്‌ഇതൂര്‍ അധികൃതരാണ് ഒരു മണിക്കൂറോളം എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആ ളുകളെയും പള്ളിയിലേക്ക് ക്ഷണിച്ചത്.

പള്ളിയിലെ വിശ്വാസികള്‍ അമുസ്‌ലിം സന്ദര്‍ശകര്‍ക്ക് മുമ്പായി സുഹര്‍ (ഉച്ചതിരിഞ്ഞ്) നമസ്‌കാരം നടത്തുകയും ഓരോ നമസ്‌കാരത്തിന്റെയും പ്രാധാന്യവും അര്‍ത്ഥവും ആളുകൾക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. തങ്ങളുടെ മസ്ജിദ് ദര്‍ശന സംരംഭത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് മസ്ജിദ് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ സ്ത്രീകളടക്കം 70 അമുസ്‌ലിംകള്‍ പങ്കെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പുലകേശിനഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മസ്ദിജിന്റെ പ്രവർത്തിയെ പിന്തുണച്ചു.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

എന്തുകൊണ്ടാണ് തങ്ങള്‍ അള്ളാഹു അക്ബര്‍ എന്ന് നാല് തവണ ജപിക്കുന്നതെന്ന് അതിഥികളോട് പറഞ്ഞു. ഭൂമി, വായു, അഗ്‌നി, ജലം എന്നീ നാല് ഘടകങ്ങളാല്‍ പ്രകൃതി നിര്‍മ്മിതമാണ്. നമ്മുടെ വിശ്വാസവും അത് തന്നെ പഠിപ്പിക്കുന്നുവെന്ന് അതിഥികളോട് വ്യക്തമാക്കിയെന്ന് മസ്ജിദ്‌ ഇതൂര്‍ ഭാരവാഹിയായ അബ്ദുള്‍ ഹമീദ് പറഞ്ഞു.

 

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

അമുസ്‌ലിംകള്‍ക്കായി മസ്ജിദ് ഒരിക്കലും അടച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുസ്ലീം പുരോഹിതന്മാര്‍ യുവാക്കളെ ദുഷിച്ച ലക്ഷ്യങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നുവെന്ന് ചിലയിടങ്ങളിലെങ്കിലും ആരോപണമുണ്ട്. ഇക്കാര്യങ്ങളിലും ശ്രദ്ധവേണം. നമസ്‌കാരമടക്കം മുസ്ലിം ആചാരങ്ങള്‍ എന്താണെന്ന് അറിയിക്കാന്‍ മറ്റ് മതങ്ങളില്‍ നിന്നുള്ള ആളുകളെ ഇനിയും പള്ളികളിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts