ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മൈസൂരു സ്വദേശി ക്യാപ്റ്റൻ എം.വി. പ്രജ്ഞലിന് നാട് ഇന്ന്‌ വിടനൽകും

ബെംഗളൂരു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗുലാബ്ഗഡ് വനമേഖലയിൽ ബുധനാഴ്ച തീവ്രവാദികളുമായുള്ള വെടിവയ്പിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും രണ്ട് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.

ഓഫീസർമാരിൽ ഒരാളായ ക്യാപ്റ്റൻ എംവി പ്രഞ്ജൽ കർണാടകയിലെ മൈസൂരു സ്വദേശിയാണ്.

പരമോന്നത ത്യാഗം ചെയ്ത മറ്റൊരു ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ശുഭം ഗുപ്തയാണ്.

മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം ബെംഗളൂരുവിലെത്തും. തുടർന്ന് അനേകലിലെ പ്രജ്ഞലിന്റെ വീട്ടിലെത്തിക്കും.

  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം

ഔദ്യോഗികബഹുമതികൾ ഏറ്റുവാങ്ങിയശേഷം ബന്നാർഘട്ടയിലാകും സംസ്കാരം.

ക്യാപ്റ്റൻ എം വി പ്രാഞ്ജൽ മാതാപിതാക്കളുടെ ഏക മകനായിരുന്നു.

മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) മുൻ ഡയറക്ടർ എം വെങ്കിടേഷിന്റെ മകനാണ്.

എസ്എസ്എൽസി വരെ പ്രഞ്ജൽ പഠിച്ചത് സൂറത്കലിലെ എംആർപിഎല്ലിനു സമീപമുള്ള ഡൽഹി പബ്ലിക് സ്കൂളിലാണ്.

തുടർന്ന് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് എൻജിനിയറിങ് പഠനം പൂർത്തിയാക്കി.

63 രാഷ്ട്രീയ റൈഫിൾസിൽ കമ്മീഷൻ ചെയ്ത ഉദ്യോഗസ്ഥൻ ജമ്മു കശ്മീരിൽ വിന്യസിക്കപ്പെട്ടു,

  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ദുരന്തം നടക്കുമ്പോൾ പ്രഞ്ജൽ മേജറായി സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us