ബെംഗളൂരു-മൈസൂർ ഇ-ബസ് യാത്ര തിങ്കളാഴ്ച മുതൽ

ബെംഗളൂരു: തിങ്കളാഴ്ച മുതൽ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളിൽ യാത്രക്കാർക്ക് ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ യാത്ര ചെയ്യാം. ഇതാദ്യമായാണ് കെഎസ്ആർടിസി ‘ഇവി പവർ പ്ലസ്’ വിഭാഗത്തിന് കീഴിൽ ഇന്റർ സിറ്റി ഇ-ബസുകൾ സർവീസ് നടത്തുന്നത്. ബെംഗളൂരു-മൈസൂർ റൂട്ടിൽ മൾട്ടി ആക്‌സിൽ എസി ബസുകൾക്ക് 330 രൂപയും നോൺ എസിക്ക് 240 രൂപയും ഇ-ബസുകൾക്ക് 300 രൂപയുമാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി അൻബുകുമാർ പറഞ്ഞു.

43 പേർക്ക് ഇരിക്കാവുന്ന 12 മീറ്റർ എസി സെമി-സ്ലീപ്പർ ബസുകൾ യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുമെന്നും കുമാർ പറഞ്ഞു. യാത്രക്കാർക്ക് ബുധനാഴ്‌ച മുതൽ വെബ്‌സൈറ്റ് വഴി ഈ സേവനങ്ങൾ ബുക്ക് ചെയ്യാമെന്നും ഉയർന്ന സൗകര്യങ്ങളോടെ സീറോ എമിഷനിലും ശബ്ദരഹിതവുമായ ഇ-ബസുകളിലും യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ക്യാമറകൾ, എമർജൻസി ബട്ടൺ, ഫയർ എക്‌സ്‌റ്റിംഗുഷർ, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ബസുകളിൽ ഏറ്റവും പുതിയ ടിവി, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ യാത്രക്കാർക്കും വൈ-ഫൈ, ഓരോ സീറ്റിലും ഇൻബിൽറ്റ് യുഎസ്ബി ചാർജറുകൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

കേന്ദ്രത്തിന്റെ ഫെയിം-2-ന് കീഴിൽ അന്തർ നഗര റൂട്ടുകൾക്കുള്ള 50 ഇ-ബസുകളും ഫെബ്രുവരിയോടെ ഉൾപ്പെടുത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 20 ഇ-ബസുകൾ ഈ മാസം അവസാനത്തോടെയും ബാക്കിയുള്ളവ ഫെബ്രുവരിയോടെയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ബെംഗളൂരുവിൽ നിന്ന് മൈസൂരു, മടിക്കേരി, വിരാജ്പേട്ട, ദാവണഗരെ, ശിവമോഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ഈ ഇ-ബസുകൾക്കുള്ള റൂട്ടുകൾ കെഎസ്ആർടിസി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായി ചാർജ് ചെയ്താൽ, ഒരു ഇ-ബസിന് 320 കിലോമീറ്റർ സഞ്ചരിക്കാനാകും. 275 കിലോമീറ്റർ ദൂരമുള്ള മടിക്കേരിയാണ് ഏറ്റവും ദൈർഘ്യമേറിയ ഇ-ബസ് റൂട്ട്.

ഫെബ്രുവരി മുതൽ മടിക്കേരിയിലേക്ക് സർവീസ് നടത്താനാണ് പദ്ധതി. സ്റ്റാഫും വാഹനങ്ങളും സ്റ്റാൻഡ് ബൈയിൽ സൂക്ഷിക്കുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇതൊരു പുതിയ സാങ്കേതികവിദ്യയാണ്, വെല്ലുവിളികളെക്കുറിച്ച് ബോധമുണ്ട്, പക്ഷേ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലന്നും ”കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts