സർക്കാർ സ്‌കൂളുകളിൽ സംഭാവന വാങ്ങുന്ന സർക്കുലറിൽ പങ്കില്ല; മന്ത്രി ബിസി നാഗേഷ്

ബെംഗളൂരു: സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളിൽ നിന്ന് എല്ലാ മാസവും 100 രൂപ സംഭാവനയായി ശേഖരിക്കാൻ സ്‌കൂൾ വികസന മോണിറ്ററിങ് കമ്മിറ്റിക്ക് (എസ്‌ഡിഎംസി) അനുവദിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡിപിഐ) സർക്കുലറിൽ തനിക്കോ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കോ ഒരു പങ്കുമില്ലെന്ന് സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് ശനിയാഴ്ച പറഞ്ഞു.

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗസ്റ്റ് അധ്യാപകർക്കും മറ്റുള്ളവർക്കുമുള്ള പേയ്‌മെന്റിന്റെ പോരായ്മകൾ ക്രമീകരിക്കുന്നതിനുമാണ് സംഭാവനകൾ. എസ്ഡി എംസിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡിപിഐ കമ്മീഷണറാണ് സർക്കുലർ ഇറക്കിയതെന്ന് മൈസൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നാഗേഷ് പറഞ്ഞു. ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താതെ ഇത്തരം സർക്കുലറുകൾ പുറപ്പെടുവിക്കാൻ കമ്മീഷണർക്ക് ഭരണഘടനാപരമായ അധികാരമുണ്ട്.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

മാതാപിതാക്കൾ സംഭാവന നൽകണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും, സർക്കുലർ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ ഞങ്ങൾ അത് ഉടൻ പിൻവലിക്കും. സ്കൂളുകളുടെ വികസനത്തിന് പ്രാദേശിക തലത്തിൽ സംഭാവന പിരിക്കാൻ ആർടിഇ നിയമപ്രകാരം വ്യവസ്ഥയുണ്ട്. ആർടിഇ നിയമം നല്ല നടപടിയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ഇത് കൊണ്ടുവന്നത്. അതിനാൽ ഈ സർക്കുലറിന്റെ കാര്യത്തിൽ സിദ്ധരാമയ്യ രാഷ്ട്രീയം ചെയ്യുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts