ഇലക്ട്രോണിക് സിറ്റിയിൽ 34 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ ഇലക്ട്രോണിക് സിറ്റി സബ് ഡിവിഷനിൽ നിന്നും പോലീസ് കണ്ടെത്തി. , ആകെ 34 പേരെ അറസ്റ്റ് ചെയ്തു.

പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിൽ റെയ്ഡുകൾ നടത്തിവരികയായിരുന്നു.

ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ 7-ലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയും, ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിൽ 16 പേരെയും, ബെഗൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 10 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനും വ്യാജ പാസ്‌പോർട്ടുകൾ, ആധാർ കാർഡുകൾ എന്നിവയുൾപ്പെടെ വിവിധ രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവരിൽ ഭൂരിഭാഗവും തകർന്നുകിടക്കുന്ന വെയർഹൗസുകളുടെ ഷെഡുകളിലാണ് താമസിച്ചിരുന്നത്, ചിലർ അപ്പാർട്ടുമെന്റുകളിൽ ജോലി ചെയ്തിരുന്നു. ചിലർ രാത്രിയിൽ ചവറുകൾ പെറുക്കുന്നവരായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

ഓപ്പറേഷനിൽ കസ്റ്റഡിയിലെടുത്ത എല്ലാ പ്രതികളെയും രേഖകൾ പരിശോധിക്കുന്നതിനായി എഫ്ആർആർഒ (ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്) മുമ്പാകെ ഹാജരാക്കിയതായും കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇലക്ട്രോണിക് സിറ്റി സബ് ഡിവിഷൻ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts