കേരളത്തിലേക്കുള്ള യാത്രക്കിടെ കാർ തടഞ്ഞു നിർത്തി കവർച്ചക്കാരുടെ അക്രമം 

ബെംഗളൂരു: കുടക് ജില്ലയുടെ അതിർത്തിയിൽ കേരളത്തിലേക്ക് പോവുകയായിരുന്ന കാർ യാത്രികരെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു.

കുടക് ജില്ലയിലെ തിതിമതി ഭദ്രഗോളയ്ക്ക് സമീപമാണ് ഈ കാർ കണ്ടെത്തിയത്.

പരാതി രജിസ്റ്റർ ചെയ്ത പോലീസ് കവർച്ചക്കാരെ പിടികൂടാൻ വലവിരിച്ചു.

കവർച്ചക്കാർ കാർ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോൾ കാർ നൽകാൻ ആവശ്യപ്പെട്ടു.

പിന്നീട് യാത്രക്കാരെ അജ്ഞാത സ്ഥലത്ത് ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു.

ഇരുവരും കാൽനടയായി വന്ന് മെയിൻ റോഡിൽ എത്തിയ ശേഷം അതുവഴി വന്ന മറ്റൊരു കാർ നിർത്തി ആ കാറിൽ കയറി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

എച്ച്ആർ 26, സിഎൽ 5200 നമ്പർ കാറാണ് ഇവർ കൊണ്ടു പോയത്.

ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിയും മൂന്ന് ഇൻസ്‌പെക്ടർമാരും ഏഴ് സബ് ഇൻസ്‌പെക്ടർമാരും സ്റ്റാഫ് ടീമും പ്രതികളെ കണ്ടെത്താനുള്ള ഓപ്പറേഷൻ നടത്തിവരികയാണ്.

സംഭവസ്ഥലം ഐജിപി ഇന്ന് സന്ദർശിച്ചു. കവർച്ചക്കാർ മോഷ്ടിച്ച മിനി കൂപ്പർ കാർ കോൾതോട് ബൈഗുഡുവിൽ നിന്ന് കണ്ടെത്തി.

മൂന്ന് വാഹനങ്ങളിലും ഒരു ചരക്ക് വാഹനത്തിലും തടഞ്ഞുനിർത്തി കവർച്ച നടത്തിയതായി പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us