ബിഎംടിസി ബസുകൾ ഇടിച്ച് വ്യത്യസ്ത അപകടങ്ങളിൽ 2 പേർ മരിച്ചു; ഒക്ടോബറിൽ ഇത് അഞ്ചാമത്തെ സംഭവം

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസുകൾ ഇടിച്ച് ഞായറാഴ്ചയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേർ മരിച്ചു .

പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും രണ്ട് ഡ്രൈവർമാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒക്ടോബറിൽ മാത്രം ഇത് അഞ്ചാമത്തെ സംഭവമാണ്.

അന്നപൂർണേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 45കാരനെ ഗോവിന്ദരാജനഗറിൽ ബിഎംടിസി ബസ് ഇടിച്ച് വീഴ്ത്തി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഭാര്യയുടെ ബേബി ഷവർ ചടങ്ങിന് പൂക്കൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കുമാർ. കുമാറിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയാണ്.

മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ വിജയനഗർ പോലീസ് കേസെടുത്ത് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

മറ്റൊരു സംഭവത്തിൽ, ബന്നാർഘട്ട മെയിൻ റോഡിന് സമീപം 20 കാരിയായ വസ്ത്ര ഫാക്ടറി തൊഴിലാളിയായ വീണയെ ബിഎംടിസി ബസ് ഇടിച്ചു.

ബിഡിഎ 80 അടി റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ വീണ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ശിവമോഗ സ്വദേശിയായ അവർ അടുത്തിടെ നഗരത്തിലേക്ക് താമസം മാറി ഹുളിമാവിനടുത്തുള്ള ജനതാ കോളനിയിലെ വാടക വീട്ടിലായിരുന്നു താമസം.

ഡ്രൈവറിന്റെ അശ്രദ്ധ മൂലം സംഭവിച്ച അപകടത്തിൽ മരണം സംഭവിച്ചതിന് സ്വാമി എന്ന ബസ് ഡ്രൈവർക്കെതിരെ ഹുളിമാവ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ മാസം മാത്രം ബിഎംടിസി ബസുകൾ അപകടത്തിൽപ്പെടുന്ന അഞ്ചാമത്തെ മരണമാണിത്.

15 ദിവസം മുമ്പ് യശ്വന്ത്പുരിൽ ബിഎംടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചിരുന്നു. ഒക്ടോബർ 9 ന് ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ബിഎംടിസി ബസ് ഇടിച്ച് 3 വയസ്സുള്ള ആൺകുട്ടിയും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us