രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു 

ന്യൂയോർക്ക്: തോക്കെടുത്ത് കളിക്കവേ രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു.

ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പോലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്.

യുവതിയുടെ ഭർത്താവും സംഭവം പോലീസിൽ അറിയിച്ചിരുന്നു. ഭാര്യ ഫോണിൽ വിളിച്ച് മകനെക്കുറിച്ച് അലറിക്കരഞ്ഞെന്നും സഹായം വേണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

 

പോലീസ് സ്ഥലത്തെത്തുമ്പോഴും യുവതിക്ക് ബോധമുണ്ടായിരുന്നു. രണ്ടുവയസ്സുകാരനായ മകനൊപ്പം മുകളിലത്തെ കിടപ്പുമുറിയിലാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.

യുവതിയുടെ ആവശ്യപ്രകാരം മകനെ സ്ഥലത്തു നിന്നും മാറ്റി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ നിന്നും തോക്ക് പോലീസ് കണ്ടെടുത്തു. മാതാപിതാക്കളുടെ മുറിയിൽ കയറി കുട്ടി തോക്കെടുത്ത് കളിക്കുകയായിരുന്നെന്നും ഇതിനിടെയിലാണു അത്യാഹിതം സംഭവിച്ചതെന്നും പോലീസ് പറ‍ഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts