കവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ

കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത്. കിളിരൂർ, കവിയൂർ കേസുകളിലെ പീഡനത്തിന്‍റെ വിശദാംശങ്ങൾ അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലാണ് ആർ.ശ്രീലേഖ വിശദീകരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളും ശ്രീലേഖ വീഡിയോയിൽ ഉന്നയിച്ചിട്ടുണ്ട്. കിളിരൂർ പെൺകുട്ടിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അശ്രദ്ധയാണെന്നും പെണ്‍കുട്ടി വേദനയില്‍ പുളഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വേണ്ടത് ചെയ്തില്ലെന്നും ശ്രീലേഖ പറഞ്ഞു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

‘കിളിരൂർ കേസ് നാൾവഴികൾ’ എന്ന പേരിലുള്ള വീഡിയോയിലാണ് ശ്രീലേഖ ലൈംഗിക പീഡനക്കേസ് ഇരകളുടെ ഐഡന്‍റിറ്റിയെ കുറിച്ച് പരാമർശിച്ചത്. നിയമപ്രകാരം ബലാത്സംഗ കേസുകളിൽ ഇരയാകുന്ന പെൺകുട്ടികളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ പാടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts