അൻപത് വർഷത്തിലേറെയായി കാണാതായ 1.6 കോടി രൂപയുടെ പാർവതി വിഗ്രഹം കണ്ടെത്തി

തമിഴ്‌നാട്: 1.5 കോടി രൂപ വിലവരുന്ന പാർവ്വതി ദേവിയുടെ വിഗ്രഹം 50 വർഷത്തിന് ശേഷം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ കുംഭകോണത്തെ ശിവക്ഷേത്രത്തിൽ നിന്ന് കാണാതായ വിഗ്രഹം തമിഴ്നാട് വിഗ്രഹം കണ്ടെത്തൽ വിഭാഗം സിഐഡി കണ്ടെടുത്തു.

വിഗ്രഹം കാണാനില്ലെന്ന് കാണിച്ച് 1971 ലാണ് ആദ്യം പരാതി ലഭിച്ചതെങ്കിലും കെ വാസു എന്നയാളുടെ പരാതിയിൽ 2019 ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.വിദേശത്തുള്ള പുരാവസ്തുകേന്ദ്രങ്ങളിലും ലേലം സ്ഥലങ്ങളിലും ചോളന്മാരുടെ കാലത്തെ ഈ പാർവതി വിഗ്രഹം തെരഞ്ഞ് എം.ചിത്ര എന്ന പൊലീസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണമാണ് നിലവിൽ കണ്ടെത്തലിന് പിന്നിൽ.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ന്യൂയോർക്കിലെ ബോൺബാംസ് ഓക്ഷൻ ഹൗസിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 12-ാം നൂറ്റാണ്ടിലെ ചെമ്പ് കൊണ്ട് നിർമ്മിച്ച വിഗ്രഹത്തിന് 1,68,26,143 രൂപയാണ് വില. വിഗ്രഹത്തിന് 52 ഇഞ്ച് നീളമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts