കുശാൽനഗറിൽ മിനി എയർപോർട്ട്: കുടകിൽ ഭൂമി പരിശോധിച്ച് സംഘം

mini-airport-kodagu

ബെംഗളൂരു : കുശാൽനഗർ സൈനിക് സ്കൂളിനോട് ചേർന്നുള്ള 49.5 ഏക്കർ കൃഷി വകുപ്പിന്റെ ഭൂമിയിൽ മിനി എയർപോർട്ടോ ഹെലിപോർട്ടോ നിർമിക്കുമെന്ന് ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരാമർശിച്ച് ദിവസങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘം ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ചു.

ഇന്ത്യയിലെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കുടക് ജില്ലയും ഉൾപ്പെടുന്നു അതുകൊണ്ടുതന്നെ രണ്ട് പദ്ധതികളും കുടക് ടൂറിസത്തിന് പുതിയ മാനം നൽകുമെന്നും കുടകിൽ എയർ കണക്റ്റിവിറ്റി ഉറപ്പാക്കുകയാണെങ്കിൽ, എല്ലാ വാരാന്ത്യങ്ങളിലും 20,000 മുതൽ 50,000 വരെ വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ അവസരമുണ്ടെന്നും സർക്യൂട്ട് ടൂറിനായി വരുന്ന വിദേശ വിനോദ സഞ്ചാരികളും ഇതിൽ ഉൾപ്പെടുമെന്നും ഡോ. രവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

കർണാടകയിലുടനീളമുള്ള എയർസ്ട്രിപ്പുകൾ വികസിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് കെഎസ്ഐഐഡിസി. 950 മീറ്റർ അല്ലെങ്കിൽ 1.5 കിലോമീറ്റർ സ്ട്രിപ്പിൽ എയർസ്ട്രിപ്പ്, സെക്യൂരിറ്റി പോസ്‌റ്റുള്ള ടെർമിനൽ, ഫെൻസിങ്, ലോക്കൽ പോലീസിന്റെ സുരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും ഡോ. ​​രവി കൂട്ടിച്ചേർത്തു. 100 കോടി രൂപ കണക്കുകൂട്ടിയിട്ടുള്ള പദ്ധയിൽ. ഭൂമി ഒരു സമ്പൂർണ എയർസ്ട്രിപ്പോ അല്ലെങ്കിൽ ഹെലി പോർട്ടോ ആയി വികസിപ്പിക്കാൻ 120 കോടി ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടുന്നത്.

കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെഎസ്‌ഐഐഡിസി) ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഡോ. എംആർ രവി, പ്രോജക്ട് ടെക്‌നിക്കൽ അഡ്വൈസർ ബ്രിജിൻ എന്നിവരാണ് സംഘത്തെ നയിച്ചത്. ചീഫ് എഞ്ചിനീയർ കൂടിയായ ഡി.എം.പൂർവിമത്ത് (വിഎസ്എം) ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ), കെഎസ്‌ഐഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡിപി പ്രകാശും മറ്റ് ഉദ്യോഗസ്ഥരും എം.പി.അപ്പച്ചു രഞ്ജൻ എംഎൽഎയും സംഘത്തോടൊപ്പമുണ്ടായിരുന്നു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ചിക്കത്തൂർ വില്ലേജിലാണ് ഭൂമി സ്ഥിതി ചെയ്യുന്നത്, ഒന്നുകിൽ 20 സീറ്റുകളുള്ള വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന ഒരു മിനി എയർപോർട്ട് നിർമ്മിക്കാനോ അല്ലെങ്കിൽ മൈസൂരു, ഹംപി, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ ഹെലി-പോർട്ടുകളെ ബന്ധിപ്പിക്കാൻ കഴിയുന്ന ഹെലി-പോർട്ട് നിർമ്മിക്കാനോ ആണ് പദ്ധതിയുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts