ബിഗ് ബോസ്, ക്യാപ്റ്റൻസി വാക്പോര് മുറുകുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ആറാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോൾ താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളുമെല്ലാം കൂടുതല്‍ ശക്തമായി വരികയാണ്.

സുഹൃത്തുക്കള്‍ പോലും പരസ്പരം പോരടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ. വീക്കിലി ടാസ്‌കിന് ശേഷമുള്ള ജയില്‍ നോമിനേഷന്‍ ഇന്നലെയായിരുന്നു. ബ്ലെസ്ലിയും ദില്‍ഷയുമാണ് ഇത്തവണ ജയിലിലായത്.

അഖിലും ബ്ലെസ്ലിയും തമ്മിലായിരുന്നു ജയില്‍ ടാസ്‌ക്. ഇതില്‍ ബ്ലെസ്ലി പരാജയപ്പെട്ടു. പിന്നാലെ ബ്ലെസ്ലിയ്‌ക്കൊപ്പം ഒരാളെ കൂടി അകത്തേക്ക് വിടാം എന്ന അധികാരം ബിഗ് ബോസ് അഖിലിന് നല്‍കി. ഇത് പ്രകാരം അഖില്‍ ദില്‍ഷയെ ജയിലിലേക്ക് അയക്കുകയായിരുന്നു. ജയില്‍ നോമിനേഷിന് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ അടുത്തതായി നടക്കാന്‍ പോകുന്നത് ക്യാപ്റ്റന്‍സി ടാസ്‌കാണ്. സംഭവബഹുലമാകാന്‍ സാധ്യതയുള്ളൊരു ടാസ്‌കാണ് ബിഗ് ബോസ് ഇത്തവണ നല്‍കുന്നത്.

പുതിയ ക്യാപ്റ്റനെ കണ്ടെത്താനായി ബിഗ് ബോസ് നല്‍കിയ ടാസ്‌കിന്റെ പ്രൊമോ വീഡിയോ ശ്രദ്ധ നേടുകയാണ്. ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്‌ക് വാക് പോര് ആണ്. ടാസ്‌കില്‍ ജയിക്കുന്നയാളെ തേടി ക്യാപ്റ്റന്‍സിയോടൊപ്പം തന്നെ നോമിനേഷന്‍ ഫ്രീ കാര്‍ഡുമുണ്ടായിരിക്കും. പോയ സീസണിലും ഈ ടാസ്‌ക് ഉണ്ടായിരുന്നു. റംസാന്‍ ആയിരുന്നു ടാസ്‌കില്‍ ജയിച്ചത്. അവസാന റൗണ്ടില്‍ അനൂപിനെ പരാജയപ്പെടുത്തിയായിരുന്നു റംസാന്‍ ക്യാപ്റ്റനായി മാറിയത്.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

സമാനമായ ക്യാപ്റ്റന്‍സി ടാസ്‌ക് തിരികെ എത്തുമ്പോള്‍ ഇത്തവണ ക്യാപ്റ്റനാകാന്‍ മത്സരിക്കുന്നത്. ജാസ്മിന്‍, റോണ്‍സണ്‍, ലക്ഷ്മി പ്രിയ, നിമിഷ, ധന്യ, സുചിത്ര, സൂരജ് എന്നിവരാണ്. ജയിലില്‍ പോകാനായി തിരഞ്ഞെടുക്കേണ്ട ഗ്രൂപ്പിലെ അംഗങ്ങളായ റോബിന്‍, അഖില്‍ എന്നിവര്‍ മത്സര രംഗത്തില്ല. ദില്‍ഷയും ബ്ലെസ്ലിയും ജയിലിലുമാണ്. പേര് പോലെ തന്നെ ശക്തമായൊരു വാക് പോര് തന്നെ ക്യാപ്റ്റന്‍സി ടാസ്‌കില്‍ നടക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ലക്ഷ്മി പ്രിയയ്‌ക്കെതിരെയാണ് ആദ്യം വാദം ഉയരുന്നത്.

കൃത്യമായി ഒരു കാര്യം പോലും ഇവിടെ നടക്കുന്നില്ല എന്നത് പരാജയം തന്നെയാണെന്ന് ലക്ഷ്മി പ്രിയ പറയുന്നത്. അടുക്കളയുമായി ബന്ധപ്പെട്ടതോ മറ്റ് വീട്ടു ജോലികളോ ആകാം ലക്ഷ്മി പ്രിയ ഉന്നയിച്ചത്. ഇന്നലേയും വീട്ടു ജോലികളില്‍ തനിക്കുള്ള അതൃപ്തി ലക്ഷ്മി പ്രിയ അറിയിച്ചിരുന്നു. ചേച്ചി ചേച്ചിയുടെ കുറ്റങ്ങള്‍ എന്താണെന്ന് ആദ്യം തിരിച്ചറിയൂ എന്ന് സുചിത്ര തിരിച്ചടിക്കുന്നുണ്ട്. ഇരുവരും ഇന്നലെ തന്നെ വാക് പോരിലേക്ക് നടന്നിരുന്നു. ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്ക് അവസരം തരണം ഹേ എന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്.

  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം

ഞങ്ങള്‍ കഷ്ടപ്പെട്ട് നേടിയ പോയന്റ്‌സ് കൊണ്ട് കളഞ്ഞിട്ട് ഇവിടെയിരുന്ന് പ്രസംഗിക്കുകയാണെന്ന് നിമിഷ പറയുന്നുണ്ട്. ഇല്ല ഞാന്‍ സമ്മതിക്കില്ലെന്ന് പറയുന്ന ലക്ഷ്മി പ്രിയയേയും കാണാം. വാക് പോര് മുറുകുന്നതോടെ സ്വന്തം കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്ന ലക്ഷ്മി പ്രിയ കസേര തട്ടിയിട്ട ശേഷം വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി പോവുകയായിരുന്നു. ഇതോടെ ടാസ്‌കില്‍ നിന്നും ആദ്യം പുറത്താകുന്ന താരം ലക്ഷ്മി പ്രിയയായിരിക്കുനമെന്ന് ഉറപ്പായിരിക്കുകയാണ്. ആരായിരിക്കാം അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍ എന്നറിയാനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. നിലവില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ അഖിലാണ്.

അതേസമയം ഇത്തവണ എവിക്ഷനെ നേരിടുന്നത് ഏഴ് പേരാണ്. നിമിഷ, ജാസ്മിന്‍, റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, റോണ്‍സണ്‍ എന്നിവരാണ് നോമിനേഷനിലുള്ളത്. പോയ വാരം ഡെയ്‌സിയും നവീനുമായിരുന്നു പുറത്തായത്. ഇത്തവണ നിമിഷ, ലക്ഷ്മി പ്രിയ, റോണ്‍സണ്‍ എന്നിവരില്‍ ഒരാള്‍ പുറത്താകാനുള്ള സാധ്യതയാണ് പ്രേക്ഷകര്‍ കാണുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us