ശസ്ത്രക്രിയയ്ക്കിടെ മയക്കാന്‍ നല്‍കിയ മരുന്നിന്റെ അളവ് കൂടിപ്പോയി സംസാര ശേഷി നഷ്ട്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്ക് 10 ലക്ഷം രൂപ പിഴ.

ബെംഗളൂരു: ശസ്ത്രക്രിയയ്ക്കിടെ മയക്കാന്‍ നല്‍കിയ മരുന്നിന്റെ ഡോസ് കൂടിപ്പോയതിനെ തുടര്‍ന്ന് പത്തുവയസ്സുകാരന്റെ സംസാരശേഷി നഷ്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്ക് 10 ലക്ഷം രൂപ പിഴ. ബാംഗ്ലൂർ അഡീഷനൽ ഡിസ്ട്രിക്ട് ഉപഭോക്തൃ കോടതിയാണ് ഡോക്ടര്‍ക്ക് എതിരെ വിധി പുറപ്പെടുവിച്ചത്.

കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (കിംസ്) റസിഡന്റ് മെഡിക്കൽ ഓഫിസർക്കാണ് പിഴ. 2007 മാർച്ച് 14നാണ് ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ ശരത്ഗൗഡയെ കിംസ് ആശുപത്രിയിലെത്തിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ചികിൽസ പിഴവ് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts