ദൊഡ്ഡബൊമ്മസന്ദ്ര തടാക സംരക്ഷണം ബിഇഎൽ ഏറ്റെടുക്കും.

ബെംഗളൂരു : ദൊഡ്ഡബൊമ്മസന്ദ്ര തടാക സംരക്ഷണത്തിനു പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) പദ്ധതി. പ്രതിദിനം ഒരുകോടി ലീറ്റർ മലിനജലം സംസ്കരിക്കാവുന്ന പ്ലാന്റാണ് ബിഇഎൽ തടാകക്കരയിൽ 13.5 കോടി രൂപ ചെലവിൽ‌ സ്ഥാപിക്കുന്നത്. കർണാടക ലേക് കൺസർവേഷൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി, ബിബിഎംപി, റവന്യു വകുപ്പ് എന്നിവയുമായി ചേർന്നാണ് പദ്ധതി. പ്ലാന്റ് നിർമാണം ഒന്നരവർഷം കൊണ്ടു പൂർത്തിയാകും.

20 വർഷത്തേക്കു പ്രവർത്തന സജ്ജമായിരിക്കും. 17നു രാവിലെ 10.30നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിർവഹണ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ തറക്കല്ലിടും. കൃഷിമന്ത്രി കൃഷ്ണ ബൈരെ ഗൗഡ, മേയർ സമ്പത്ത് രാജ്, ബിഇഎൽ ചെയർമാനും എംഡിയുമായ ഗൗതമ തുടങ്ങിയവരും സന്നിഹിതരായിരിക്കും. വിദ്യാരണ്യപുര, ഗോവിന്ദയ്യനപാളയെ ദൊഡ്ഡബൊമ്മസന്ദ്ര, തിണ്ടലു തുടങ്ങിയ മേഖലകളുടെ ഭൂഗർഭ ജലനിരപ്പിനു ശക്തിയേകുന്നതാണ് 124.35 ഏക്കറിലായുള്ള ദൊഡ്ഡബൊമ്മസന്ദ്ര തടാകം.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts