കരാറുകാരന്റെ മരണം അന്വേഷിക്കും, ഈശ്വരപ്പ രാജിവെക്കുന്ന പ്രശ്‌നമില്ല; മുഖ്യമന്ത്രി

ബെംഗളൂരു : കരാറുകാരനും ബി.ജെ.പി അംഗവുമായ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ കർണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടക ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി കെഎസ് ഈശ്വരപ്പ അഴിമതി ആരോപിച്ച് കഴിഞ്ഞ മാസം സന്തോഷ് രംഗത്തെത്തിയിരുന്നു, 2019 ൽ പൂർത്തിയാക്കിയ ഒരു പ്രോജക്റ്റിന് മന്ത്രി 40% കമ്മീഷൻ ആവശ്യപ്പെട്ടതിനാൽ തനിക്ക് പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!

ഏപ്രിൽ 12 ചൊവ്വാഴ്‌ച ഉഡുപ്പിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്തോഷ് തന്റെ സുഹൃത്തിലൊരാൾക്ക് അയച്ച അവസാന സന്ദേശത്തിൽ തന്റെ മരണത്തിന് ഈശ്വരപ്പയെ കുറ്റപ്പെടുത്തിയിരുന്നു. കരാറുകാരന്റെ മരണത്തിൽ പോലീസ് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

“പോലീസ് കേസ് അന്വേഷിക്കും, നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകും. അന്വേഷണത്തിന് ശേഷം നടപടിയെടുക്കും. സന്തോഷ് പാട്ടീൽ ഈശ്വരപ്പയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, ഇതിന് പ്രതികാരമായി ഈശ്വരപ്പ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. താൻ കേസെടുത്തിട്ടുണ്ടെന്നും തുടർന്ന് സന്തോഷിന് നോട്ടീസ് അയച്ചെന്നും വിധാൻസഭയിൽ ഈശ്വരപ്പ എന്നോട് പറഞ്ഞു. നിർഭാഗ്യവശാൽ, സന്തോഷ് ആത്മഹത്യ ചെയ്തു. ഇതെല്ലാം അന്വേഷിക്കും. ജീവഹാനി നികത്താനാവില്ല. മരണത്തിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts