കലാപകാരികളെ നേരിടാൻ ‘കർണാടക മോഡൽ’ കൊണ്ടുവരും; മുഖ്യമന്ത്രി

ബെംഗളൂരു : കലാപകാരികൾക്കെതിരെ നടപടിയെടുക്കാൻ നിയമപരമായ പിന്തുണയുള്ള ‘കർണാടക മോഡൽ’ തന്റെ സർക്കാർ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

കെജി ഹള്ളിയിലും ഡിജെ ഹള്ളിയിലും മറ്റ് അക്രമ സംഭവങ്ങളിലും സംസ്ഥാന സർക്കാർ ഇത്തരമൊരു മാതൃകയാണ് സ്വീകരിച്ചതെന്നും ഉത്തർപ്രദേശ് മാതൃക പിന്തുടരേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉത്തർപ്രദേശ് മോഡൽ പ്രധാനമായും പരാമർശിക്കുന്നത് കുറ്റവാളികളെ അടിച്ചമർത്താൻ ബുൾഡോസർ ഉപയോഗിക്കുന്നതിനെയാണ്.

  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

ഹുബ്ബള്ളിയിലെ അക്രമം വെറും കലാപമായി സംസ്ഥാന സർക്കാർ കണക്കാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. “അക്രമത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ട്, ക്ഷണനേരം കൊണ്ട് പോലീസ് സ്റ്റേഷനിൽ ധാരാളം ആളുകൾ തടിച്ചുകൂടി കല്ലെറിയാൻ തുടങ്ങി,” ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം
[masterslider id="10"]

Related posts