എസ്എസ്എൽസി പരീക്ഷകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും; ഹിജാബ് അനുവദനീയമല്ല

ബെംഗളൂരു : മാർച്ച് 28 മുതൽ കർണ്ണാടകയിലുടനീളമുള്ള 3,444 പരീക്ഷാ കേന്ദ്രങ്ങളിലായി 8.73 ലക്ഷം വിദ്യാർത്ഥികൾ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷ എഴുതും.

ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ഏപ്രിൽ 22 ന് അവസാനിക്കുന്ന പരീക്ഷ എഴുതാൻ അനുവദിക്കില്ല. മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും സർക്കാർ അറിയിച്ചു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ, കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളോടും യൂണിഫോമിലെ കോടതി ഉത്തരവ് പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

യൂണിഫോമിന്റെ കാര്യത്തിൽ ഓരോ വിദ്യാർത്ഥിയും കോടതി ഉത്തരവ് പാലിക്കണമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts