67 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കെതിരെ കേസെടുത്തു.

ബെംഗളൂരു: 2014 നും 2018 നും ഇടയിൽ ഓൺലൈൻ ബിസിനസുകൾക്കായി ട്രേഡ് ലൈസൻസ് നൽകുന്നതിനിടെ ശേഖരിച്ച 13 കോടി രൂപയിൽ നിന്ന് 67 ലക്ഷം രൂപ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തട്ടിയെടുത്തു. നവംബർ രണ്ടിന് ബൊമ്മനഹള്ളി സോണിലെ ഹെൽത്ത് ഓഫീസർ ഡോ. നാഗേന്ദ്രകുമാർ എസ് നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പോലീസിന് നൽകിയ പരാതിയിൽ ഔട്ട്‌സോഴ്‌സ് ചെയ്ത ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓൺലൈൻ ബിസിനസുകൾ നടത്തുന്ന ട്രേഡ് ലൈസൻസിനായി 10,598 ബിസിനസുകാരിൽ നിന്ന് 13 കോടി രൂപ പിരിച്ചെടുത്തു എന്നതായിരുന്നു

പ്രതി പണം ദുരുപയോഗം ചെയ്യുകയും ഫീസ്, പിഴ, പണമയയ്ക്കൽ, ഡിഡി എന്നിവയിൽ നിന്നുമുള്ള പണം ബംഗളൂരു സിവിൽ ബോഡി കമ്മീഷണറുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതിരിക്കുകയും ചെയ്തു. കൂടാതെ അക്കൗണ്ട് ബുക്കുകൾ പരിപാലിക്കാതെ പാലികെയുടെ 67 ലക്ഷം രൂപ ദുരുപയോഗം ചെയ്യുകയും ഓഡിറ്റിങ്ങിന് കണക്കുകൾ ഹാജറാക്കാതെ ഇരിക്കുകയും ചെയ്തു എന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥൻ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us