കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

http://88t.8a2.myftpupload.com/archives/65229

പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചു.

ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച്‌ രജിസ്‌റ്റര്‍ ചെയ്യണം.

വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്.

മൊബൈല്‍ നമ്പർ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം പേരും ഐ.ഡി നമ്ബരും ഉപയോഗിച്ച്‌ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.
ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്‌റ്റില്‍ ഇത് കാണിച്ചാല്‍ കേരളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും.

ആഭ്യന്തര യാത്രികര്‍ക്കുള്ള നിര്‍ദ്ദേശം

  1. ഇ – ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
  2. വാക്സീനെടുത്തവര്‍ ഉള്‍പ്പടെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം
  3. കേരളത്തിലെത്തിയ ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നവര്‍ അതതിടങ്ങളില്‍ റൂം ഐസൊലേഷനില്‍ ആയിരിക്കും
  4. ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവാണെങ്കില്‍ ചികിത്സയില്‍ പ്രവേശിക്കണം
  5. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കേരളത്തില്‍ കഴിയാം. കേരളത്തില്‍ വെച്ച്‌ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശീ വേദന തുടങ്ങിയ കൊവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ തേടണം
  6. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താത്തവര്‍ കേരളത്തില്‍ എത്തിയ ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

അന്താരാഷ്ട്ര യാത്രികര്‍ ശ്രദ്ധിക്കേണ്ടത്

അന്താരാഷ്ട്ര യാത്രികര്‍ നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us