പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു : പനിയെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു.

ഈസ്റ്റ് വെസ്റ്റ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് മരണപെട്ട രിഫാസ്.

കുട്ടുകാരോടൊന്നിച്ച് വാടക വീട്ടിലായിരുന്നു താമസം

ഇന്നലെ രാവിലെയാണ് പനി അനുഭവപ്പെട്ടത് പക്ഷെ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.

അവിടെയുണ്ടായിരുന്ന ഗുളികയും കഴിച്ച് കിടന്നതാണെന്നും ഇന്ന് നേരം പുലർന്നിട്ടും ഉണരാത്തത് കണ്ടപ്പോൾ സംശയം തോന്നിയ ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും കൂടെയുണ്ടായിരുന്ന കൂട്ടുകാർ പറഞ്ഞു.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

പക്ഷെ ആശുപത്രിയിൽ എത്തുന്നതിൻ്റെ രണ്ട് മണിക്കൂറുമുൻപെ മരണം സംഭവിച്ചതായി സ്വകാര്യ  ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സാറ്റ്ലൈറ്റ് ഏരിയാ കെ.എം.സി.സി നേതാവ് ശ്രീ ശംസുദ്ധീൻ ഡോക്ടറെ കണ്ട് വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

മരണത്തിൽ ദുരൂഹത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.

നാട്ടിൽനിന്നും ബന്ധുക്കൾ വൈകുന്നേരത്തോടെ നഗരത്തിൽ എത്തിച്ചേരും.

മൃതശരീരം ഇപ്പോൾ രാജരാജേശ്വരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.വെളിയങ്കോട് സ്വദേശിയായ റസാഖിൻ്റെ മകൻ ആണ് മരിച്ച രിഫാസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts