മെമു ട്രെയിൻ സമയത്തിൽ അടിമുടി മാറ്റം.

ബെംഗളൂരു: മൈസൂരു, രാമനഗര ട്രെയിനുകൾ 5 മിനിറ്റ് നേരത്തെ പുറപ്പെടും. ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തിയിരുന്ന ബെംഗളൂരു–രാമനഗര മെമു 6 ദിവസമാക്കി. ഞായറാഴ്ച സർവീസ് നടത്തിയിരുന്ന രാമനഗര–ബെംഗളൂരു പ്രതിവാര സ്പെഷൽ മെമു (06578) റദ്ദാക്കി.

ബെംഗളൂരു–രാമനഗര മെമു (66539):– തിങ്കളും ചൊവ്വയും രാത്രി 7.50നു പുറപ്പെട്ട് 8.41നു രാമനഗരയിലെത്തും.

ബെംഗളൂരു–മൈസൂരു മെമു (06575):– ബുധൻ, വ്യാഴം, വെള്ളി, ശനി രാത്രി 7.50നു പുറപ്പെട്ട് 10.40നു മൈസൂരുവിലെത്തും. കൃഷ്ണദേവരായ (7.57), നായന്ദഹള്ളി (8.02), ജ്ഞാനഭാരതി (8.06), കെംഗേരി(8.11), ഹെജ്ജല(8.19), ബിഡദി (8.25) കീറ്റോഹള്ളി(8.32), രാമനഗര(8.41), ചന്നപട്ടണ(8.54), മണ്ഡ്യ(9.24), പാണ്ഡവപുര(9.49), ശ്രീരംഗപട്ടണ(9.57) (9.57) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

മൈസൂരു–ബെംഗളൂരു മെമു(06576):– ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 11.05നു പുറപ്പെട്ട് പുലർച്ചെ 1.50നു ബെംഗളൂരുവിലെത്തും. ശ്രീരംഗപട്ടണം(11.21), പാണ്ഡവപുര(11.28), മണ്ഡ്യ(11.50), ചന്നപട്ടണ(12.24), രാമനഗര(12.34), കെംഗേരി(1.08) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നേരത്തെ ഈ ട്രെയിൻ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.45നു പുറപ്പെട്ട് 8.30നാണ് ബെംഗളൂരുവിൽ എത്തിയിരുന്നത്.

ബെംഗളൂരു–രാമനഗര മെമു (66535) ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും. നേരത്തെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് ഉണ്ടായിരുന്നില്ല.  രാവിലെ 5നു ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന മെമു 6.05നു രാമനഗരയിലെത്തും. കൃഷ്ണദേവരായ (5.08), നായന്ദഹള്ളി(5.14), ജ്ഞാനഭാരതി(5.18), കെംഗേരി(5.24), ഹെജ്ജല(5.34), ബിഡദി(5.41), കീറ്റോഹള്ളി(5.49) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വയോധികയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു
[masterslider id="10"]

Related posts