ലോകകപ്പ്: അവസാന നിമിഷ ഗോളിൽ ഈജിപ്ത് വീണു, ഉറുഗേയ്ക്ക് വിജയത്തുടക്കം

ഏകതറീന്‍ബെര്‍ഗ്: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയ്ക്കു വിജയത്തുടക്കം. ആഫ്രിക്കന്‍ ടീം ഈജിപ്തിനെതിരേ ഇഞ്ചോടിഞ്ച് പൊരുതിയാണ് ഉറുഗ്വേ 1-0ന്റെ ജയം പിടിച്ചെടുത്തത്.

ഫോം കണ്ടെത്താൻ ഇരു ടീമുകളും വിഷമിച്ച മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനിറ്റിലായിരുന്നു ഗിമിനസിന്റെ വിജയഗോൾ.

സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാൻ ഈജിപ്തിന് കഴിഞ്ഞു. 89-ാം മിനിറ്റില്‍ പ്രതിരോധ കോട്ട കെട്ടുന്നതില്‍ വരുത്തിയ പിഴവാണ് ഈജിപ്തിന് തിരിച്ചടിയായത്‌. യുറുഗ്വായ് നിരയില്‍ സൂപ്പർ സ്ട്രൈക്കർമാരായ ലൂയിസ് സുവാരസിനും എഡിൻസൺ കവാനിക്കും ഡ്രിബിളിങ്ങിന്റെ ആശാനായ ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാൻ സാധിച്ചിരുന്നില്ല.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

സൂപ്പര്‍ താരം ലൂയിസ് സുവാരസ് ചില മികച്ച ഗോളവസരങ്ങള്‍ പാഴാക്കിയ കളിയില്‍ ഈജിപ്ഷ്യന്‍ ഗോളി അല്‍ ഷെനാവിയുടെ ഉജ്ജ്വല സേവുകളുമാണ് ഉറുഗ്വേയെ അവസാനം വരെഗോള്‍ നേടാനാവാതെ പിടിച്ചുനിര്‍ത്തിയത്. വിലപ്പെട്ട ഒരു പോയിന്റ് നേടാനാവുമെന്ന് ഈജിപ്ത് ഉറപ്പിച്ചിരിക്കവെയായിരുന്നു ഉറുഗ്വേയുടെ വിജയഗോള്‍. പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെയാണ് ഈജിപ്ത് ഇറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts