നഗരത്തിലെ റിപ്പബ്ലിക് ദിന പരേഡിന് 8,000 ത്തോളം പേർ സാക്ഷിയാകും

ബെംഗളൂരു: 74-ാമത് റിപ്പബ്ലിക് ദിനാഘോഷം നഗരത്തിൽ വൻ വിജയമാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) ബെംഗളൂരു ജില്ലാ ഭരണകൂടവും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക ഔദ്യോഗിക പരിപാടിക്ക് ഏകദേശം 8,000 പേർ സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 26ന് നടക്കുന്ന പരേഡിൽ കെഎസ്ആർപി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻസിസി, സേവാദൾ, വിവിധ സ്‌കൂൾ വിദ്യാർഥികൾ എന്നിവിടങ്ങളിൽ നിന്നുള്ള 1520 പേർ അടങ്ങുന്ന 38 സ്‌ക്വാഡുകൾ പങ്കെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു. ഇന്ത്യൻ ഭരണഘടനാ ശില്പിയോടുള്ള ആദരസൂചകമായി ഉത്തരഹള്ളി ഗവൺമെന്റ് സ്‌കൂളിലെ 750 സ്‌കൂൾ കുട്ടികൾ ഡോ. അംബേദ്കറിന് സമർപ്പിച്ചിരിക്കുന്ന സംഭാഷണങ്ങളും ഗാനങ്ങളും നൃത്തവും ഉൾക്കൊള്ളുന്ന പ്രത്യേക പരിപാടി അവതരിപ്പിക്കും.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

കർഷകർക്കായി സമർപ്പിച്ച ഗാനങ്ങൾ, കളരിപ്പയറ്റ്, സായുധ സേനയുടെ മോട്ടോർ സൈക്കിൾ സ്റ്റണ്ട് എന്നിവ ചൊവ്വാഴ്ച റിഹേഴ്സലിന്റെ ഭാഗമായി ഗ്രൗണ്ടിൽ നടന്നു. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഗവർണർ തവർചന്ദ് ഗെലോട്ട് പതാക ഉയർത്തുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

പൊതുജനങ്ങൾക്കായി 3,000 സീറ്റുകളും വിശിഷ്ടാതിഥികൾക്ക് 2,000 സീറ്റുകളും സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും 750 സീറ്റുകളും മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കും 2,000 സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. പരേഡ് ഗ്രൗണ്ടിലും പരിസരത്തും സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു. സമീപത്തെ ബഹുനില കെട്ടിടങ്ങളും വർക്ക് സൈറ്റുകളും പരിശോധിച്ചു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കൂടാതെ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലുടനീളം റാൻഡം പരിശോധനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൗണ്ടിന്റെ നാല് ഗേറ്റുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തും, ഗ്രൗണ്ടിനുള്ളിലോ പരിസരത്തോ സംശയാസ്പദമായ എന്തെങ്കിലും വസ്തുവോ വ്യക്തിയോ കണ്ടെത്തിയാൽ അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, റെഡ്ഡി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts