സുഹൃത്തിന് പാർട്ടി നടത്തി; യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപയുടെ സ്വർണം

POLICE

ബെംഗളൂരു: തന്റെ സുഹൃത്തിന്റെ ജന്മദിന പാർട്ടി വീട്ടിൽ സംഘടിപ്പിച്ച് സുഹൃത്തിനെ അമ്പരപ്പിക്കാൻ ശ്രമിച്ച 24 കാരിയായ യുവതി സ്വയം ഞെട്ടി. ജന്മദിന പാർട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വൈനിൽ ഉറക്കഗുളികകൾ കലർത്തി യുവതിക്ക് നൽകിയ ശേഷം 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. ഗണിഗരപാളയ സ്വദേശിനിയായ വേദവതി തലഘട്ടപുര പോലീസിനെ സമീപിച്ചതിനെ തുടർന്ന് സുഹൃത്ത് പ്രീതിയെ പിടികൂടുകയായിരുന്നു.

ചേതനും വേദവതിയും പ്രീതിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പോലീസ് പറഞ്ഞു. അങ്ങനെയാണ് വേദവതിയും പ്രീതിയും തങ്ങളുടെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചതും. ജൂൺ 11 ന് മുൻ വസതിയിൽ അദ്ദേഹത്തിന്റെ ജന്മദിന പാർട്ടി സംഘടിപ്പിക്കുകയും ചെയ്തു. 10 മണിയോടെ ചേതൻ അവിടെ എത്തി, കേക്ക് കൊണ്ടുവരാൻ പോയ ചേതനെ വേദവതിയും പ്രീതിയും വീട്ടിൽ ഇരുത്തി. രാവിലെ 10.20 ഓടെ കേക്ക് മുറിച്ച് 10.45 ഓടെ ചേതൻ പോയി. പിന്നീട് പ്രീതി താൻ കൊണ്ടുവന്ന വൈൻ കുപ്പി തുറന്നു. ശേഷം വൈൻ കഴിച്ച് മിനിറ്റുകൾക്കകം വേദവതി ബോധരഹിതയായി. വൈകിട്ട് നാലോടെ വീട്ടിൽ തിരിച്ചെത്തിയ അമ്മയാണ് വേദവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത് അടുത്ത ദിവസം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

വേദവതി ചേതനോടും പ്രീതിയോടും ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും ഇരുവരും തങ്ങളുടെ നിരപരാധിത്വത്തിൽ ഉറച്ചുനിന്നു. പോലീസുകാരുടെ മുമ്പിൽ പോലും ഇരുവരും തങ്ങളുടെ നിലപാട് നിലനിർത്തി. ചേതൻ വേദവതിയുടെ വീട്ടിൽ മൊത്തം 45 മിനിറ്റുമാത്രമാണ് ഉണ്ടായിരുന്നതെന്നും അതിൽ 10 മിനിറ്റുമാത്രമാണ് കേക്കിനായി വേദവതി പുറത്തേക്ക് പോകുമ്പോൾ ചേതൻ ആ വീട്ടിൽ തനിച്ചായി ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.

നേരത്തെയും വേദവതിയുടെ വീട്ടിൽ നിന്ന് പ്രീതി ഒരു ജോടി കമ്മലുകൾ മോഷ്ടിച്ചിരുന്നു. തുടർന്ന് വേദവതിക്ക് നൽകിയ വൈൻ ഗ്ലാസിൽ പ്രീതി ഉറക്കഗുളിക ചേർത്തു നൽകുകയും വേദവതി ബോധരഹിതയായി വീണ ഉടൻ തന്നെ പീതി സ്വർണം കവർന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us