ഐഐടി-എം കാമ്പസിൽ നിന്ന് 22 തെരുവ് നായ്ക്കളെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈ: ഐഐടി-മദ്രാസ് മാനേജ്‌മെന്റിനെതിരെ ഒരു വർഷത്തിലേറെയായി മൃഗാവകാശ പ്രവർത്തകർ നടത്തുന്ന സമരത്തിനൊടുവിൽ, 2020 ഒക്ടോബർ മുതൽ ഐഐടി-എം കാമ്പസിൽ അടച്ചിട്ടിരിക്കുന്ന 22 തെരുവ് നായ്ക്കളെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം വാക്‌സിനേഷന്റെയും വന്ധ്യംകരണത്തിന്റെയും പേരിൽ സർവകലാശാല പിടികൂടിയ 186 തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടതായി അറിയപ്പെടുന്നത് ഈ 22 നായകൾ മാത്രമാണ്. പിടികൂടിയ നായകളിൽ 57 എണ്ണം ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.  എന്നാൽ നായ്ക്കളെ ദത്തെടുത്തതായി പറയപ്പെടുന്ന രേഖകൾ പങ്കിടാൻ ഐഐടി-എം മാനേജ്മെന്റ് വിസമ്മതിച്ചതിനാൽ 110 ഓളം നായ്ക്കൾ എവിടെയാണെന്ന് നിലവിൽ അറിവില്ല. കൂടാതെ 19 നായ്ക്കളെ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയട്ടുണ്ട്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

നിലവിൽ ഐഐടി-എമ്മിനുള്ളിലെ ഡോഗ് പാർക്കിൽ കഴിയുന്ന 22 തെരുവ് നായ്ക്കളെ വിട്ടുകിട്ടുന്നത് ഉറപ്പാക്കാൻ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനോട് (ജിസിസി) ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ട്.

കൂടാതെ ആരോഗ്യമുള്ള നായ്ക്കളെ ഉചിതമായ സ്ഥലങ്ങളിൽ വിടാനും ആരോഗ്യനില മോശമായ നായ്ക്കൾക്ക് ചികിത്സ നൽകാനും കോടതി ജിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കോടതി ഉത്തരവിൽ എത്തിപെടാൻ, മൃഗാവകാശ പ്രവർത്തകർക്ക് കഠിനമായ പോരാട്ടം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts