ഐഐടി-എം കാമ്പസിൽ നിന്ന് 22 തെരുവ് നായ്ക്കളെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈ: ഐഐടി-മദ്രാസ് മാനേജ്‌മെന്റിനെതിരെ ഒരു വർഷത്തിലേറെയായി മൃഗാവകാശ പ്രവർത്തകർ നടത്തുന്ന സമരത്തിനൊടുവിൽ, 2020 ഒക്ടോബർ മുതൽ ഐഐടി-എം കാമ്പസിൽ അടച്ചിട്ടിരിക്കുന്ന 22 തെരുവ് നായ്ക്കളെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം വാക്‌സിനേഷന്റെയും വന്ധ്യംകരണത്തിന്റെയും പേരിൽ സർവകലാശാല പിടികൂടിയ 186 തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടതായി അറിയപ്പെടുന്നത് ഈ 22 നായകൾ മാത്രമാണ്. പിടികൂടിയ നായകളിൽ 57 എണ്ണം ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.  എന്നാൽ നായ്ക്കളെ ദത്തെടുത്തതായി പറയപ്പെടുന്ന രേഖകൾ പങ്കിടാൻ ഐഐടി-എം മാനേജ്മെന്റ് വിസമ്മതിച്ചതിനാൽ 110 ഓളം നായ്ക്കൾ എവിടെയാണെന്ന് നിലവിൽ അറിവില്ല. കൂടാതെ 19 നായ്ക്കളെ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയട്ടുണ്ട്.

  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്

നിലവിൽ ഐഐടി-എമ്മിനുള്ളിലെ ഡോഗ് പാർക്കിൽ കഴിയുന്ന 22 തെരുവ് നായ്ക്കളെ വിട്ടുകിട്ടുന്നത് ഉറപ്പാക്കാൻ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനോട് (ജിസിസി) ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ട്.

കൂടാതെ ആരോഗ്യമുള്ള നായ്ക്കളെ ഉചിതമായ സ്ഥലങ്ങളിൽ വിടാനും ആരോഗ്യനില മോശമായ നായ്ക്കൾക്ക് ചികിത്സ നൽകാനും കോടതി ജിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കോടതി ഉത്തരവിൽ എത്തിപെടാൻ, മൃഗാവകാശ പ്രവർത്തകർക്ക് കഠിനമായ പോരാട്ടം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
[masterslider id="10"]

Related posts

Click Here to Follow Us