നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിനിക്കും പിതാവിനും മാതാവിനും സഹോദരനും നഗരത്തിലെ പ്രമുഖ മെഡിക്കൽ കോളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായി ഫേസ് ബുക്ക് ലൈവിൽ പരാതിയുമായി കുടുംബം.

ബെംഗളൂരു : നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിനിക്കും പിതാവിനും മാതാവിനും സഹോദരനും നഗരത്തിലെ പ്രമുഖ മെഡിക്കൽ കോളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായി ഫേസ് ബുക്ക് ലൈവിൽ പരാതിയുമായി കുടുംബം.

ലെഗ്ഗരേയിലെ ബെഥേൽ മെഡിക്കൽ മിഷന് എതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.

രണ്ട് വീഡിയോകളാണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്.

ലിങ്ക് താഴെ..

https://m.facebook.com/story.php?story_fbid=3268785653226573&id=100002855123148

ഒന്നിൽ ഫേസ് ബുക്ക് ലൈവ് ഇടാൻ ശ്രമിക്കുന്ന യുവാവിൻ്റെ മൊബൈൽ പെട്ടെന്ന് ഫ്രൈയിം ഔട്ട് ആക്കുന്നതും, ‘എന്നെ രക്ഷിക്കണേ എന്നെ തല്ലിക്കൊല്ലുന്നേ’ എന്ന രീതിയിലുള്ള കരിച്ചിലും തുടർച്ചയായി കേൾക്കാം.

മറ്റൊരു വീഡിയോയിൽ ഈ കുടുംബം ഒരു കാറിലിരിക്കുകയും തങ്ങൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് ക്രൂര മർദ്ദനം ഏറ്റതായും വിശദീകരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ബഥേൽ മെഡിക്കൽ മിഷനിൽ നിന്ന് ഇതുവരെ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us